ബാലരാമപുരം: സ്പിന്നിങ് മില്‍ വളപ്പിലെ കൂറ്റന്‍ കരിങ്കല്‍ മതിലിന്‍െറ ഒരു ഭാഗം ഏതു നിമിഷവും അപകടം വിതക്കുന്ന അവസ്ഥയില്‍. മതില്‍ക്കെട്ട് അപകടാവസ്ഥയിലായിട്ടും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. മതില്‍ക്കെട്ട് പൊളിച്ച് പുനര്‍ നിര്‍മിക്കണമെന്ന ആവശ്യത്തിനും നടപടിയില്ല. ബാലരാമപുരത്തെ തിരുവനന്തപുരം സ്പിന്നിങ് മില്‍സിന്‍െറ ഐത്തിയൂര്‍ റോഡിലെ പ്രധാന മതിലാണ് അപകട ഭീഷണിയാകുന്നത്. പതിറ്റാണ്ടുമുമ്പ് നിര്‍മിച്ച ഈ മതില്‍ ഇതുവരെ അറ്റക്കുറ്റപ്പണി ചെയ്തിട്ടില്ല. 1968ല്‍ കരിങ്കല്ലുകൊണ്ട് നിര്‍മിച്ച മതിലിന് 12 അടിയോളം ഉയരമുണ്ട്. ഒരു വര്‍ഷം മുമ്പ് സമീപത്തെ മതില്‍ അപകാടവസ്ഥയിലായിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ചെറിയൊരുഭാഗം പുനര്‍നിര്‍മിച്ചിരുന്നു. വിദ്യാര്‍ഥികളടക്കം ദിനവും സഞ്ചരിക്കുന്ന റോഡിനു സമീപത്തെ അപകടകരമായ മതില്‍ അടിയന്തരമായി പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.