കയ്പമംഗലം: കുറി തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതികളുടെ എണ്ണം കൂടുന്നു. കയ്പമംഗലം പ ൊലീസ് സ്റ്റേഷനിൽ ഇതിനകം അമ്പതിലധികം പരാതികൾ ലഭിച്ചു. വഴിയമ്പലത്ത് പ്രവർത്തി ച്ചിരുന്ന ശ്രീവിദ്യാ ജയലക്ഷ്മി എന്ന ചിട്ടി സ്ഥാപനമാണ് ഇടപാടുകാരെ പെരുവഴിയിലാക്കി പൂട്ടിയത്.
കുറി വട്ടമെത്തിയിട്ടും പണം ലഭിക്കാത്തതും കുറി വെച്ചവരും പരാതിയുമായി വന്നിട്ടുണ്ട്.
ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിവരം. അമ്പതിനായിരം മുതൽ അഞ്ച് ലക്ഷം രൂപക്ക് വരെ കുറി വെച്ചവരുണ്ട്. കുറി വട്ടമെത്തിയവർക്ക് തുക നൽകേണ്ട ദിവസം മുതലാണ് ചിട്ടിക്കമ്പനി തുറക്കാതായത്. ഇതാടെയാണ് ഇടപാടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം. അതേസമയം, ചിട്ടി കമ്പനി ഉടമ ചെറായി സ്വദേശി പുതുപ്പിള്ളി വീട്ടിൽ ഗോപിയെ പരാതിയെ തുടർന്ന് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു.
മുൻ ഫോറസ്റ്റ് ഉേദ്യാഗസ്ഥനായ ഗോപി വിരമിച്ചതിന് ശേഷം 18 വർഷം മുമ്പാണ് ചിട്ടി സ്ഥാപനം തുടങ്ങിയത്. പറവൂർ ചേന്ദമംഗലം കേന്ദ്രമാക്കിയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. എറണാകുളം, തൃശൂർ ജില്ലകളിലായി അഞ്ച് ശാഖകളും ഉണ്ടായിരുന്നു. ഇയാളുടെ മക്കളും ബന്ധുക്കളുമാണ് കമ്പനിയുടെ ഡയറക്ടർമാർ. ഗോപി റിമാൻഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.