തളി നടുവട്ടത്തെ മാംസ മാലിന്യ സംസ്കരണ പ്ലാൻറിൽ പരിശോധനക്കെത്തിയ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും പരിസര വാസികളും തമ്മിലുണ്ടായ വാക്ക് തർക്കം
തളി: നടുവട്ടത്ത് പ്രവർത്തനം ആരംഭിച്ച മാംസ മാലിന്യ സംസ്കരണ പ്ലാൻറിൽ പരിശോധനക്കെത്തിയ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും പരിസര വാസികളും തമ്മിൽ രൂക്ഷമായ വാക്ക് തർക്കം. മാലിന്യ സംസ്കരണ പ്ലാൻറിനിന്നുള്ള ദുർഗന്ധത്തെക്കുറിച്ച് പരാതി ഉയർന്നതിനെ തുടർന്ന് സ്ഥലത്ത് പരിശോധനക്കെത്തിയതാണ് ഉദ്യോഗസ്ഥർ. പരിശോധനക്കിടെ പ്രദേശത്ത് ദുർഗന്ധമില്ലെന്ന് ഉദ്യോഗസ്ഥർ വാദിച്ചതോടെയാണ് നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായത്.
ഉദ്യോഗസ്ഥരുടെ നിലപാട് പ്രദേശവാസികളെ കൂടുതൽ പ്രകോപിതരാക്കിയിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നിഷ്പക്ഷവും സത്യസന്ധവുമായ നടപടികൾ ഉണ്ടാകില്ലെന്നാണ് നാട്ടുകാരുുടെ ആശങ്ക. ഹൈക്കോടതി ഉത്തരവിന്റെ മറവിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാതെയാണ് പ്ലാന്റ് പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പ്ലാന്റിൽ നിന്നുള്ള ദുർഗന്ധം കാരണം വീടുകളിലും ആരാധനാലയങ്ങളിലും പോലും കഴിയാൻ സാധിക്കാത്ത അവസ്ഥയിലാണ് ഇവിടുത്തെ ജനങ്ങൾ. പ്ലാന്റിന്റെ പ്രവർത്തനത്തിനെതിരെ സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടെ വൻ ജനവലിയാണ് പ്രതിഷേധവുമായി പ്ലാന്റ് പരിസരത്ത് തടിച്ചുകൂടിയത്. പ്രദേശവാസികളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയുയർത്തുന്ന ഈ മാലിന്യ പ്ലാന്റിന്റെ പ്രവർത്തനം എത്രയും വേഗം നിർത്തിവെക്കാൻ അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് വരവൂർ പഞ്ചായത്ത് പ്രസിഡന്റ് യു. ബി. കണ്ണൻ ആവശ്യപെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.