കരൂപ്പടന്ന: കൊടുങ്ങല്ലൂർ-തൃശൂർ സംസ്ഥാന പാതയിൽ കോണത്തുകുന്ന് യായി. തിരുവോണ ദിവസം ഇവിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചിരുന്നു. ഇതിനു മുമ്പും പലതവണ ഇവിടെ അപകടങ്ങളും മരണങ്ങളും ഉണ്ടായിട്ടുണ്ട്. രണ്ട് വളവുകൾ അടുത്തടുത്ത് വരുന്ന കൊടക്കാപ്പറമ്പിൽ റോഡിെൻറ കിഴക്കുതെക്ക് ഭാഗത്ത് ക്ഷേത്ര വളപ്പാണ്. എതിരെ വരുന്ന വാഹനയാത്രക്കാർക്ക് പരസ്പരം കാണാൻ കഴിയാത്ത വിധത്തിൽ ക്ഷേത്രവളപ്പിെൻറ അതിരിൽ കാടുപിടിച്ച് കിടക്കുകയാണ്. ഇത് അപകടാവസ്ഥ വർധിപ്പിക്കുന്നു. ഗതാഗതത്തിരക്കുള്ള ഇവിടെ വേഗം നിയന്ത്രിക്കുന്നതിനാവശ്യമായ സംവിധാനങ്ങളില്ല. അപകട സൂചന നൽകുന്ന ബോർഡുകളും സ്ഥാപിച്ചിട്ടില്ല. നിരവധി ജീവനുകൾ ഇവിടെ പൊലിഞ്ഞിട്ടും മുൻകരുതൽ സ്വീകരിക്കാൻ അധികൃതർ തയാറാകാത്തതിൽ നാട്ടുകാർക്ക് അമർഷമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.