അഴീക്കോട്: ബുധനാഴ്ച മുതൽ സർവിസ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന ജങ്കാർ ഇനിയും എത്തിയില്ല. കൊച്ചി കപ്പൽശാലയിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ജങ്കാർ പരീക്ഷണ ഓട്ടം നടത്തി ഒക്ടോബർ 30നകം ജില്ല പഞ്ചായത്തിന് കൈമാറുമെന്ന് അറിയിച്ചിരുന്നെങ്കിലും അറ്റകുറ്റപ്പണിക്കുള്ള രണ്ടാം ഗഡുവായ 52 ലക്ഷം ലഭിക്കാത്തതിനാലാണ് ജങ്കാർ വിട്ട് നൽകാത്തത്. തുക കപ്പൽശാലക്ക് നൽകുന്നതിന് ട്രഷറി ഡയറക്ടറുടെ ഉത്തരവ് ലഭിക്കാൻ വൈകിയതാണ് കാരണമെന്ന് പറയുന്നു. ഈ തുകക്കുള്ള ചെക്ക് കപ്പൽശാലക്ക് കൈമാറുന്നതിന് ജില്ല ട്രഷറിയിൽ നൽകിയിട്ടുണ്ട്. കടൽമാർഗം ജങ്കാർ അഴീക്കോട് എത്തിക്കുന്നതിന് തുറമുഖ വകുപ്പിെൻറ അനുമതിക്കായി അപേക്ഷ നൽകിയതായും അറിയുന്നു. എങ്കിലും ജങ്കാർ എത്താൻ ഒരാഴ്ച കൂടി വേണ്ടിവരുമെന്നാണ് കരുതുന്നത്. ആദ്യ ഗഡു ഒരു കോടി രണ്ടാഴ്ച മുമ്പ് ഷിപ്പ്യാർഡിന് കൈമാറിയിരുന്നു. കോൺഗ്രസിെൻറ നേതൃത്വത്തിലുള്ള ജങ്കാർ സമരസമിതി എറിയാട് പഞ്ചായത്തിൽ ബുധനാഴ്ച കരിദിനം ആചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.