തൃശുര്‍: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഇസ്മാഈല്‍ വഫയേയും മക്കളേയും വീട്ടുവളപ്പില്‍ കയറി ആക്രമിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഗെയില്‍ വിരുദ്ധ സമരക്കാരുടെ കല്ലേറില്‍നിന്ന് ഗെയിലുമായി ബന്ധപ്പെട്ട കരാര്‍ ജോലി ചെയ്യുന്നയാളെ രക്ഷിച്ച ശേഷം വീട്ടുമുറ്റത്ത് നില്‍ക്കുേമ്പാഴാണ് സംഭവം. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമപരമായ മറ്റു മാര്‍ഗങ്ങളുമായി മുന്നോട്ട് പോകുമെന്ന് ജില്ല ഭാരവാഹികളായ പി.കെ. ബാവ ദാരിമി, പി.യു. അലി, എന്‍ജിനീയര്‍ അബ്ദുല്ലക്കുട്ടി ഹാജി, എം.വി.എം അശറഫ്, പി.കെ. സത്താര്‍, എം.എസ്. മുഹമ്മദ് എന്നിവര്‍ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.