പന്തളത്ത് സ്കൂള്‍–കോളജ് പരിസരത്ത് കഞ്ചാവ് വില്‍പന വ്യാപകം

പന്തളം: പന്തളത്ത് സ്കൂള്‍, കോളജ് പരിസരങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന വ്യാപകം.കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ രണ്ടുപേരെ ഷാഡോ പൊലീസ് പിടികൂടിയിരുന്നു. നീലച്ചടയ വിഭാഗത്തില്‍പെട്ട കഞ്ചാവാണ് വ്യാപകമായി വിറ്റഴിക്കുന്നത്. സ്കൂള്‍ കുട്ടികളെ വലയിലാക്കാന്‍ ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. പന്തളം, തോട്ടക്കോണം, തട്ട, പെരുമ്പുളിക്കല്‍, കുരമ്പാല പ്രദേശങ്ങളിലാണ് വില്‍പന വ്യാപകം. ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാരായവരുടെ വീടുകള്‍ കണ്ടത്തെി കഞ്ചാവ് ശേഖരിച്ചുവെക്കുകയാണ് പതിവ്. ഒരുകിലോയില്‍ താഴെ കഞ്ചാവാണ് സൂക്ഷിക്കുന്നതിനാല്‍ കീഴ്ക്കോടതിക്ക് ജാമ്യം നല്‍കാമെന്നതും കഞ്ചാവ് മാഫിയക്ക് സഹായകരമാണ്. കഞ്ചാവ് ഉപയോഗിച്ചശേഷം സ്കൂളിലും കോളജിലും എത്തുന്ന കുട്ടികളെ അധ്യാപകര്‍ക്ക് തിരിച്ചറിയാകുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.