അടൂര്‍: പറക്കമുറ്റാത്ത രണ്ടു കൈക്കുഞ്ഞുങ്ങളുമായി തിരുവനന്തപുരം പുളിമത്ത് താളിക്കുഴി തടത്തരികത്തു വീട്ടില്‍ അമ്പിളി (29) ഗാന്ധിഭവനില്‍ അഭയം തേടി. നാലുമാസം മുമ്പ് ഭര്‍ത്താവ് വിനോദ് ആത്മഹത്യ ചെയ്തു. മദ്യപിക്കുന്ന ശീലമുണ്ടായിരുന്ന വിനോദ് ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം എന്താണെന്ന് അറിയില്ളെന്ന് അമ്പിളി പറയുന്നു. പിതാവ് 15 വര്‍ഷം മുമ്പും മാതാവ് നാല് വര്‍ഷം മുമ്പും മരിച്ചു. ഭര്‍ത്താവ് മരിച്ച ശേഷം സഹോദരിയും അമ്പിളിയും കുഞ്ഞുങ്ങളും മാത്രമായി. സഹോദരി അനിതയുടെ വിവാഹം കഴിഞ്ഞ ദിവസം നടന്നു. ഇതോടെ അമ്പിളിയും കുഞ്ഞുങ്ങളും തനിച്ചായി. ഇതിനെ തുടര്‍ന്നാണ് അമ്പിളിയും കുഞ്ഞുങ്ങളും അഡ്വ. ബി. സത്യന്‍ എം.എല്‍.എ, പുളിമാത്ത് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് സി. രുഗ്മിണിയമ്മ എന്നിവരുടെ ശിപാര്‍ശയോടെ സാമൂഹിക പ്രവര്‍ത്തകരായ വക്കം ഷാജഹാന്‍, ഇ. ശ്രീകുമാര്‍, സോണിയ മല്‍ഹാര്‍, ഡോ. ഷാഹുല്‍ ഹമീദ് എന്നിവര്‍ക്കൊപ്പം ഗാന്ധിഭവനില്‍ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.