കനത്ത കാറ്റിലും മഴയിലും വ്യാപകനാശം

പത്തിരിപ്പാല: ശനിയാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിലും കാറ്റിലും മണ്ണൂർ ലെക്കിടി മേഖലയിൽ വ്യാപക നാശം. മണ്ണൂർ കമ്പനിപ്പടി തിരിക്കാലി കൃഷ്ണൻകുട്ടിയുടെ വീട് മരം വീണ് തകർന്നു. ഓട്, കഴുക്കോൽ എന്നിവ നശിച്ചു. മണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.വി. സ്വാമിനാഥൻ, പഞ്ചായത്ത് അംഗം ശിവപ്രകാശ് എന്നിവർ സന്ദർശിച്ചു. ലെക്കിടി മംഗലം മുന്നുണ്ണികാവ് പത്തംഗങ്ങളിൽ ശ്രീനിവാസ‍െൻറ ഷീറ്റുമറച്ച വീട് കാറ്റിൽ പറന്നു പോയി. ഭാര്യയും രണ്ടു മക്കളും അടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. വീട്ടുപകരണങ്ങളും നശിച്ചു. മംഗലം മംഗിളി വീട്ടിൽ ലിജിയുടെ വാർപ്പ് വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണു. മംഗലം ബി.പി-.എൽ റോഡിൽ മരം പൊട്ടിവീണു വൈദ്യുതിക്കാൽ തകർന്നു. ലെക്കിടിയിൽ സംസ്ഥാന പാതയോരത്ത് മരം വൈദ്യുതി കമ്പിയിൽ വീണ് ഹൈടെൻഷൻ ലൈൻ വീടുകൾക്കിടയിലേക്ക് മറിഞ്ഞുവീണു. ഇേത തുടർന്ന് വൈദ്യുതി ബന്ധം പൂർണമായും നിലച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.