ഇരുമ്പുരുക്ക് കമ്പനിയിൽ പൊട്ടിത്തെറി; മൂന്നുപേർക്ക് പരിക്ക്

കഞ്ചിക്കോട്: ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഇരുമ്പുരുക്ക് കമ്പനിയിൽ ഉണ്ടായ നേരിയ പൊട്ടിത്തെറിയിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്ക്. ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം കമ്പനിയുടെ പ്രവർത്തനം തൽക്കാലം നിർത്തിവെച്ചു. എന്നാൽ, സംഭവം നിസാരമാണെന്ന് കമ്പനി അധികൃതർ പറഞ്ഞു. ജീവനക്കാരുടെ വിവരങ്ങൾ ഇവർ പൊലീസിന് കൈമാറി. വിവരമറിഞ്ഞെത്തിയ ലീഡിങ് ഫയർമാൻ ബെന്നി കെ. ആൻഡ്രൂസിെൻറ നേതൃത്വത്തിലുള്ള അഗ്നിശമനസേന കമ്പനിക്കുള്ളിൽ പരിശോധന നടത്തി. വലിയൊരു പൊട്ടിത്തെറിയുണ്ടായിട്ടില്ലെന്ന് അഗ്നിശമനസേന അധികൃതരും അറിയിച്ചു. ജില്ല പൊലീസ് മേധാവി പ്രദീഷ്കുമാർ, എ.എസ്.പി ജി. പൂങ്കുഴലി, കസബ സിഐ ആർ. ഹരിപ്രസാദ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ഇൻസ്പെക്ടർ എൻ.ജെ. മുനീർ എന്നിവരുടെ നേതൃത്വത്തിൽ സംഭവ സ്ഥലത്തും കമ്പനിക്കുള്ളിലും പരിശോധന നടത്തി. കമ്പനിക്ക് ചുറ്റും നിരവധി വീടുകൾ ഉണ്ട്. ഇവരുടെ ആശങ്ക കണക്കിലെടുത്ത് എസ്.ഐ റിൻസൺ എം. തോമസിെൻറ നേതൃത്വത്തിൽ കസബ പൊലീസ് സ്ഥലത്ത് കനത്ത സുരക്ഷയൊരുക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.