ഷൊര്‍ണൂര്‍: വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ക്ക് വ്യക്തമായ മറുപടി നൽകിയില്ലെന്നും ആവശ്യപ്പെട്ട രേഖകള്‍ നല്‍കിയില്ലെന്നുമുള്ള പരാതിയില്‍ തിരുവനന്തപുരം വിജിലന്‍സ് ആൻഡ് ആൻറി കറപ്ഷന്‍ ബ്യൂറോ മാനേജര്‍ക്കെതിരെ വകുപ്പ് തല ശിക്ഷ നടപടി സ്വീകരിക്കാന്‍ സംസ്ഥാന വിവരാവകാശ കമീഷണര്‍ വില്സന് എം. പോള്‍ തീര്‍പ്പ് കല്പ്പിച്ചു. പരിസ്ഥിതി പ്രവര്ത്തകന് ചെറുതുരുത്തി സ്വദേശി കെ.കെ. ദേവദാസ് നല്കിയ പരാതിയിലാണ് സംസ്ഥാന വിവരാവകാശ കമീഷണറുടെ ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് ഓഫിസില്‍ ടോള്‍ഫ്രീ നമ്പര്‍ ആരംഭിച്ചത് മുതല്‍ അതിൽ വിളിച്ച് പരാതിക്കാരന് ഒട്ടേറെ പരാതികള്‍ നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ഒരു വിവരവും വിജിലന്‍സിെൻറ ഭാഗത്തുനിന്ന് ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ പരാതികള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിന് വിജിലന്‍സില്‍ സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെ ചുമതല വഹിക്കുന്ന വിജിലന്‍സ് ആൻഡ് ആൻറി കറപ്ഷന്‍ ബ്യൂറോ മാനേജര്‍ക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.