ആനക്കര: തൃത്താല ബ്ലോക്ക് പഞ്ചായത്ത് പദ്ധതിപ്രകാരം മേഖലയിലെ വിദ്യാലയങ്ങളിലേക്ക് അനുവദിച്ച മഴവെള്ള സംഭരണി കുമരനെല്ലൂർ ജി.എൽ.പി സ്കൂളിൽ പ്രാവർത്തികമായില്ല. ബന്ധപ്പെട്ട കരാറുകാരൻ സ്കൂളിലെ പ്രധാനാധ്യാപികയിൽനിന്ന് നിർമാണത്തിനായി രണ്ടുവർഷം മുമ്പ് 32,000 രൂപ മുൻകൂർ വാങ്ങി പോയതാണ്. 20-15^16 വർഷം പ്രവൃത്തി നടത്താൻ ആവശ്യപ്പെെട്ടങ്കിലും ജലലഭ്യതയിെല്ലന്നും മറ്റുമുള്ള ന്യായങ്ങൾ നിരത്തി ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടൊപ്പം അനുവദിച്ച മറ്റു വിദ്യാലയങ്ങളിൽ പണി പൂർത്തിയാക്കിയിട്ടുെണ്ടങ്കിലും കുമരനെല്ലൂരിലേത് കഴിഞ്ഞവർഷവും തുടങ്ങിയില്ല. കടുത്ത ജലക്ഷാമം നേരിടുന്ന വിദ്യാലയമാണ് കുമരനെല്ലൂർ. മഴവെള്ള സംഭരണിയുെണ്ടങ്കിൽ ക്ഷാമത്തെ നേരിടാനാവുമെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അതേസമയം, പി.ടി.എ ഭരണസമിതിയും ഇടപെെട്ടങ്കിലും കരാറുകാരൻ ഒഴിഞ്ഞുമാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.