കൊല്ലങ്കോട്: റവന്യൂ സ്ക്വാഡ് പിടിച്ചിട്ട ഇഷ്ടിക എടുക്കാനത്തെിയ ജില്ല നിര്‍മിതി കേന്ദ്ര അധികൃതരെ ചൂളയുടമകളും തൊഴിലാളികളും ചേര്‍ന്ന് തടഞ്ഞത് സംഘര്‍ഷത്തിനു വഴിവെച്ചു. ചാത്തന്‍പാറയിലെ ചൂളയില്‍ മൂന്നുമാസം മുമ്പ് ജില്ല കലക്ടര്‍ പി. മേരിക്കുട്ടി കണ്ടുകെട്ടിയ രണ്ട് ലക്ഷത്തോളം ഇഷ്ടിക കൊണ്ടുപോകാന്‍ പാലക്കാടുനിന്ന് എത്തിയ നിര്‍മിതി കേന്ദ്ര ജീവനക്കാരെയാണ് തടഞ്ഞത്. കൊല്ലങ്കോട് അഡീ. എസ്.ഐ സുരേന്ദ്രന്‍െറ നേതൃത്വത്തില്‍ പൊലീസത്തെി ഇഷ്ടികക്കളം ഉടമകളുമായി ചര്‍ച്ചനടത്തി. നിര്‍മിതി കേന്ദ്ര ജീവനക്കാരെ തടയരുതെന്ന് പൊലീസ് നിര്‍ദേശിച്ചു. ഇതേതുടര്‍ന്ന് തൊഴിലാളികള്‍ തടസ്സപ്പെടുത്തുന്നത് ഒഴിവാക്കിയെങ്കിലും ഇഷ്ടിക കയറ്റാന്‍ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.