പൂപ്പാറ കോളനിയില്‍ ബൂത്തില്ല; വോട്ട് ചെയ്യാന്‍ പറമ്പിക്കുളത്തത്തെണം

പറമ്പിക്കുളം: പൂപ്പാറ കോളനിയിലെ ആദിവാസികള്‍ക്ക് ഇത്തവണയും പറമ്പിക്കുളം ടൗണിലെ പോളിങ് സ്റ്റേഷനിലത്തെിവേണം വോട്ട് രേഖപ്പെടുത്താന്‍. കാലങ്ങളായി പൂപ്പാറയില്‍ ബൂത്ത് അനുവദിക്കണമെന്ന കോളനിവാസികളുടെ ആവശ്യം ഇത്തവണയും തെരഞ്ഞെടുപ്പ് കമീഷന്‍ പരിഗണിച്ചില്ല. പറമ്പിക്കുളം ഡാമിലൂടെ മുള ചങ്ങാടം ഉപയോഗിച്ചാണ് പോളിങ് സ്റ്റേഷനിലേക്ക് എത്താറുള്ളത്. സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെയുള്ളവര്‍ കൊടുംകാടിലൂടെ 14 കിലോമീറ്റര്‍ കാല്‍നടയായാണ് വോട്ട് ചെയ്യാനത്തെുന്നത്. പുരുഷന്മാര്‍ മുള ചങ്ങാടത്തില്‍ തുഴഞ്ഞ് വോട്ട് ചെയ്യാനത്തെും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി പോളിങ് സ്റ്റേഷന്‍ പൂപ്പാറ കോളനിയില്‍ സ്ഥാപിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. രണ്ടുമാസം മുമ്പ് പൂപ്പാറ കോളനിവാസികള്‍ പോളിങ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് നിവേദനം സമര്‍പ്പിച്ചെങ്കിലും ഇത്തവണയും പരിഹരിക്കപ്പെട്ടില്ല. അടുത്തതവണ ആലോചിക്കാമെന്നാണത്രെ അധികൃതര്‍ വ്യക്തമാക്കിയത്. 124 വോട്ടര്‍മാരാണ് പൂപ്പാറ കോളനിയിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.