പാലക്കാട്: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ പെട്രോളൊഴിച്ച് തീവെച്ചുകൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച കേസില്‍ നിര്‍ണായകമായത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സിന്ധു നല്‍കിയ മരണമൊഴി. പട്ടാമ്പി പെരുമുടിയൂര്‍ മൈലാട്ടുവടക്കേതില്‍ മുരളീധരന്‍െറ ഭാര്യ സിന്ധുവിനെ കൊലപ്പെടുത്തിയ കേസില്‍ കാറല്‍മണ്ണ തിരുമുല്ലപ്പള്ളിക്കാവ് ‘അമ്പാടി’യില്‍ ഡോ. യു. പ്രസാദിനാണ് (35) പാലക്കാട് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി സുരേഷ്കുമാര്‍ പോള്‍ ശിക്ഷ വിധിച്ചത്. പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ ഭര്‍ത്താവ് മുരളീധരന്‍, ആശുപത്രിയിലെ സഹപ്രവര്‍ത്തക എന്നിവര്‍ക്ക് നല്‍കിയ മൊഴിയാണ് കേസില്‍ സുപ്രധാന തെളിവായത്. ഡോക്ടര്‍ നിരന്തരം വിവാഹാഭ്യര്‍ഥന നടത്തി ശല്യം ചെയ്തിരുന്നതായും നിരസിച്ചതിലുള്ള വിരോധത്തിലാണ് കൃത്യം നടത്തിയതെന്നും സിന്ധുവിന്‍െറ മരണമൊഴിയിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.