ഒരു അഡീഷനൽ സോളിസിറ്റർ ജനറൽ കൂടി രാജിവെച്ചു

ന്യൂഡൽഹി: മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. മനീന്ദർ സിങ് കേന്ദ്ര സർക്കാറിെൻറ അഡീഷനൽ സോളിസിറ്റർ ജനറൽ പദവി രാജിവെച്ചു. കഴിഞ്ഞ മൂന്നുമാസത്തിനിടയിൽ രാജിവെക്കുന്ന മൂന്നാമത്തെ അഡീഷനൽ സോളിസിറ്റർ ജനറലാണ് സിങ്. മോദി-അമിത് ഷാ കൂട്ടുകെട്ടിെൻറ വലംകൈയും തന്നേക്കാൾ ജൂനിയറുമായ മുൻ അഡീഷനൽ സോളിസിറ്റർ ജനറൽ അഡ്വ. തുഷാർ മേത്തയെ സോളിസിറ്റർ ജനറൽ ആക്കിയതിന് പിറകെയാണ് മനീന്ദർ സിങ്ങിെൻറ രാജി. സിങ്ങിന് പുറമെ പി.എസ്. നരസിംഹയും സന്ദീപ് സേഥിയും എ.എസ്.ജി പദവിയിൽനിന്ന് കഴിഞ്ഞ മൂന്നുമാസത്തിനിടയിൽ രാജിവെച്ചിട്ടുണ്ട്. ഇതിൽ നരസിംഹയുടെ രാജി ഇതുവരെ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ മാർച്ചിലാണ് മനീന്ദർ സിങ്ങിെൻറയും നരസിംഹയുടെയും കാലാവധി കേന്ദ്ര സർക്കാർ 2020 ജൂൺ 20വരെ നീട്ടിയിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.