പാലക്കാട്: രേഖകളില്ലാതെ ചെന്നൈയിൽനിന്ന് കടത്തിക്കൊണ്ടുവന്ന 60 ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ. മലപ്പുറം തിരൂരങ്ങാടി ഊരകം ഒ.കെ.എം നഗർ സ്വദേശി അബ്ദുൽ ഹമീദ്, തിരൂരങ്ങാടി അച്ചമംഗലം ദേശത്ത് ഹസ്നുൽ ബഷാരി എന്നിവരാണ് പണവുമായി പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ പിടിയിലായത്. എക്സൈസ് റേഞ്ച്, എക്സൈസ് ഐ.ബി, ആർ.പി.എഫ് എന്നിവർ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 2,000 രൂപയുെടയും 500 രൂപയുടെയും കെട്ടുകളാക്കി ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. രണ്ടുപേരുെടയും ബാഗുകളിൽ 30 ലക്ഷം രൂപ വീതമാണ് ഉണ്ടായിരുന്നത്. പണം വേങ്ങര ഭാഗത്ത് വിതരണത്തിനായി കൊണ്ടുപോകുന്നതിനിടെയാണ് പിടിയിലായതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. പിടികൂടിയ പണവും പ്രതികെളയും പാലക്കാട് ടൗൺ നോർത്ത് പൊലീസിന് കൈമാറി. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം. റിയാസ്, ഐ.ബി ഇൻസ്പെക്ടർ വി. രജനീഷ്, ആർ.പി.എഫ് എസ്.ഐ മാത്യു സെബാസ്റ്റ്യൻ, പ്രിവൻറീവ് ഓഫിസർമാരായ രാജേഷ് കുമാർ, സന്തോഷ്കുമാർ, സജീവ്, മുഹമ്മദ് ഷെരീഫ്, വിപിൻദാസ്, സുമേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ഹരിദാസ്, മൂസാപ്പ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.