വണ്ടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റിൽ. വണ്ടൂർ കൂരിക്കുണ്ട് സ്വദേശി തെറ്റൻതൊടിക മുഹമ്മദ് റസീൽ ബാബുവാണ് (19) പിടിയിലായത്. പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. കാളികാവിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന പെൺകുട്ടി കഴിഞ്ഞ വർഷമാണ് കാളികാവ്-വണ്ടൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ക്ലീനറായ റസീൽ ബാബുവിനെ പരിചയപ്പെടുന്നത്. തുടർന്ന് പ്രണയത്തിലാവുകയും പ്രതി വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയതായും പരാതിയിൽ പറയുന്നു. ഏപ്രിൽ 12ന് രാത്രി ബൈക്കിലെത്തിയ പ്രതി പെൺകുട്ടിയെ വീട്ടിൽ നിന്നിറക്കി വണ്ടൂർ കുറ്റിക്ക് സമീപത്തെ മൈതാനത്ത് പീഡിപ്പിച്ചെന്നാണ് പരാതി. സമാനരീതിയിൽ മറ്റൊരു ദിവസവും പീഡിപ്പിച്ചതായും പെൺകുട്ടി പറയുന്നു. വിവാഹ വാഗ്ദാനത്തിൽനിന്ന് പ്രതി പിന്മാറിയതോടെയാണ് പെൺകുട്ടി പരാതി നൽകിയത്. എസ്.ഐ പി. ചന്ദ്രെൻറ നേതൃത്വത്തിലാണ് പ്രതിയെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകൽ, ബലാൽസംഗം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.