കാളികാവ്: ടൗണ്‍ നവീകരണം പൂര്‍ത്തീകരിക്കാന്‍ ചെത്തുകടവ് റോഡിന് ഫണ്ട് അനുവദിക്കണമെന്ന് വെല്‍ഫെയർ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 1.58 കോടി രൂപ വിനിയോഗിച്ച് നടക്കുന്ന പ്രവൃത്തിയില്‍ ചെത്തുകടവ്- പൊലീസ് സ്‌റ്റേഷന്‍-കല്ലന്‍കുന്ന് റോഡിെൻറ ടാറിങ്ങിന് നടപടിയുണ്ടായില്ല. കെട്ടിട ഉടമകള്‍ വികസനത്തിനാവശ്യമായ സ്ഥലം വിട്ടുനല്‍കിയെങ്കിലും ഇപ്പോള്‍ നടക്കുന്ന ടൗണ്‍ നവീകരണത്തിെൻറ എസ്റ്റിമേറ്റില്‍ ചെത്തുകടവ് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഇത് നവീകരണത്തെ അനിശ്ചിതത്വത്തിൽ ആക്കിയിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. ചെത്തുകടവ് സ്‌റ്റേഷന്‍ റോഡ് നവീകരണത്തില്‍ ഉള്‍പ്പെടുത്തി ഇതിനാവശ്യമായ ഫണ്ട് അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. പുറ്റമണ്ണ മുതല്‍ കാളികാവ് ജങ്ഷന്‍ വരെയുള്ള റോഡ് ടാറിങ് പദ്ധതിയിൽ പഴയ പാലം വരെ മാത്രമാണ് പ്രവൃത്തി നടത്തിയതെന്നും ബാക്കിഭാഗം കൂടി ടാറിങ് നടത്തണമെന്നും ഫുട്പാത്ത് നിർമാണം പൂര്‍ത്തീകരിച്ച് ടൈല്‍സ് വിരിക്കല്‍ നടപടി വേണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. സ്ഥലം എം.എല്‍.എ എ.പി. അനില്‍കുമാറിന് നിവേദനം നല്‍കാൻ തീരുമാനിച്ചു. പാര്‍ട്ടി ഭാരവാഹികളായ ടി. ബഷീര്‍ മാസ്റ്റര്‍, സി. സൈനുദ്ദീന്‍ മാസ്റ്റര്‍, സി. അശ്റഫ് മാസ്റ്റര്‍, ശുക്കൂര്‍ ആമപ്പൊയില്‍, എം. അബ്ദുല്ല മാസ്റ്റര്‍, പി. മഅ്‌സൂം മാസ്റ്റര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.