കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ യുവതിയടക്കം രണ്ട് പേരിൽനിന്നായി 24.23 ലക്ഷം രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി. വ്യത്യസ്ത വിമാനങ്ങളിൽ ദോഹയിൽ നിന്നെത്തിയവരിൽനിന്നാണ് 799 ഗ്രാം സ്വർണം പിടികൂടിയത്. കോഴിക്കോട് കുമരനെല്ലൂർ കാരമൂല ഒരുവിങ്കൽ വീട്ടിൽ റിനാസ്, കോഴിക്കോട് നെട്ടൂർ ചാമപറമ്പത്ത് നസ്റിൻ താജ് അബ്ദുല്ല എന്നിവരിൽനിന്നാണ് സ്വർണം കണ്ടെത്തിയത്. വെള്ളിയാഴ്ച ഇൻഡിഗോ വിമാനത്തിൽ എത്തിയ റിനാസ് മിശ്രിത രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് സ്വർണം കടത്താനാണ് ശ്രമിച്ചത്. ഇയാളിൽനിന്ന് 872 ഗ്രാം മിശ്രിത രൂപമാണ് പിടികൂടിയത്. സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 14.16 ലക്ഷം രൂപ വില വരുന്ന 449 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. എയർ ഇന്ത്യ എക്സ്പ്രസിൽ എത്തിയ നസ്റിനിൽനിന്ന് 350 ഗ്രാം വരുന്ന സ്വർണ ചെയിനാണ് കണ്ടെടുത്തത്. ഇതിന് 10.06 ലക്ഷം രൂപ വില വരും. ഫോേട്ടാ: mpgkdy1: കരിപ്പൂരിൽ പിടികൂടിയ സ്വർണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.