എടപ്പാള്‍: മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കാലിലെ നഖങ്ങൾ പിഴുതുമാറ്റിയ നിലയില്‍ കണ്ടെത്തി. വട്ടംകുളം അങ്ങാടിയുടെ കിഴക്കുഭാഗത്ത് താമസിക്കുന്ന ഇസ്മാഇൗലിനെയാണ് പത്ത് വിരലിലെയും നഖങ്ങള്‍ പിഴുതുമാറ്റിയ നിലയില്‍ പരിസരവാസികള്‍ കണ്ടത്. പ്രദേശത്തെ ആശ വർക്കറും വട്ടംകുളം പി.എച്ച്.സിയിലെ ഡോക്ടറും സ്ഥലത്തെത്തി ചികിത്സ നൽകി. ഇസ്മാഇൗലും മാതാവും മാത്രമാണ് വീട്ടിലുള്ളത്. കാലിലെ നഖം പോയതിനെക്കുറിച്ച് ചോദിച്ചെങ്കിലും പരസ്പരവിരുദ്ധമായ മറുപടിയാണ് ഇയാൾ നൽകുന്നത്. 10 വർഷം മുമ്പ് ഇവരുടെ സഹോദരി മരിച്ചിരുന്നു. രോഗത്തിന് ചികിത്സ നല്‍കാതിരുന്നതാണ് മരണകാരണമെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു. സാമ്പത്തികശേഷിയുണ്ടെങ്കിലും കുടുംബം പലപ്പോഴും പട്ടിണിയിലാണ്. സഹായിക്കാൻ അയൽവാസികളും നാട്ടുകാരും തയാറാണെങ്കിലും ആരെയും വീട്ടിലേക്ക് അടുപ്പിക്കാറില്ല. മാതാവിനെയും മകനെയും മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കാനാണ് ആരോഗ്യ വകുപ്പിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.