ചെര്‍പ്പുളശ്ശേരി: ഹിംസയുടെ രാമനല്ല, കരുണയുടെ രാമനാണ് രാമായണത്തിലുള്ളതെന്ന് വി. രാമന്‍കുട്ടി പറഞ്ഞു. ഭക്തികാവ്യത്തെ വിപ്ലവകാവ്യമായി കാണുന്നതും വിപ്ലവകാവ്യത്തെ ഭക്തികാവ്യമായി കാണുന്നതും ദോഷം ചെയ്യും. പുരോഗമന കലാ സാഹിത്യ സംഘം ചെര്‍പ്പുളശ്ശേരി മേഖല കമ്മിറ്റി നടത്തിയ 'രാമായണത്തിെൻറ കാലികത' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എം.ഡി. ദാസിെൻറ പാരായണത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. മേഖല പ്രസിഡൻറ് കെ.ബി. രാജ് ആനന്ദ് അധ്യക്ഷത വഹിച്ചു. എം.വി. രാജന്‍ മോഡറേറ്ററായി. ലൈബ്രറി കൗണ്‍സില്‍ ഒറ്റപ്പാലം താലൂക്ക് പ്രസിഡൻറ് ഇ. ചന്ദ്രബാബു, സെക്രട്ടറി ടി.കെ. രത്‌നാകരൻ, വിജയന്‍ കാടാങ്കോട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.