മക്കരപറമ്പ്: കുടിവെള്ളം വിൽപ്പനക്കുള്ളതല്ലെന്ന സന്ദേശത്തെ ജീവിതത്തിൽ പകർത്തി ജലദാനത്തിനായി കിണർ നിർമിച്ച് യുവസംരംഭകൻ. ഒരിറ്റ് കുടിനീരിനായി നാടും നഗരവും നെട്ടോടമോടുമ്പോൾ അവർക്ക് താങ്ങാവുകയാണ് വടക്കാങ്ങര സ്വദേശിയും പ്രവാസി സംരംഭകനുമായ കുറ്റീരി മുജീബ്റഹ്മാൻ. മക്കരപ്പറമ്പ്- കുറുവ റോഡിന് സമീപം ഇദ്ദേഹത്തിെൻറ ഉടമസ്ഥതയിലുള്ള വയലിലാണ് വലിയ കിണർ നിർമിച്ചിട്ടുള്ളത്. കിണർ സുരക്ഷഭിത്തി നിർമിച്ച് സംരക്ഷിക്കുന്ന പ്രവൃത്തി നടന്നുവരികയാണ്. അമ്പതിലധികം തട്ടുകളിലായിട്ടാണ് കിണർനിർമിച്ചിട്ടുള്ളത്. ഇതിൽ 25 തട്ട് വരെ വെള്ളമുണ്ട്. പരിസര പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം അനുഭവിക്കുന്നവർക്ക് സ്വന്തം ഉത്തരവാദിത്വത്തിൽ ആവശ്യാനുസരണം കിണർ ഉപയോഗിക്കാമെന്ന് മുജീബ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.