മലപ്പുറം: കലക്ടറേറ്റ് വളപ്പിനുള്ളിൽ അനധികൃതമായി നിർത്തിയിട്ട വാഹനങ്ങൾ പൊലീസ് സഹായത്തോടെ നീക്കും. ഇതിനായി രാവിലെ പൊലീസ് പട്രോളിങ് ശക്തമാക്കാനും തീരുമാനിച്ചു. ജില്ല കലക്ടർ അമിത് മീണയുടെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷ സമിതി യോഗത്തിലാണ് വാഹനം നിർത്തി മുങ്ങുന്നവരെ പിടികൂടാൻ തീരുമാനിച്ചത്. കലക്ടറേറ്റ് കവാടത്തിലെ ആർ.ടി ഒാഫിസ് പരിസരത്ത് റോഡിനിരുവശവുമായാണ് വാഹനങ്ങൾ കൂടുതലും നിർത്തിയിടുന്നത്. നോ പാർക്കിങ് ബോർഡുള്ള സ്ഥലങ്ങളിലും കാറുകൾ നിർത്തി പോകുന്നവരുണ്ട്. മണിക്കൂറുകളും ചിലപ്പോൾ ദിവസങ്ങളും വാഹനം നിർത്തുന്നവരുണ്ട്. ഇത് ശ്രദ്ധയിൽപെട്ടതോടെയാണ് അധികൃതർ അടിയന്തരമായി ഇടപെടാൻ തീരുമാനിച്ചത്. ഇതിന് മുന്നോടിയായി കലക്ടറേറ്റ് ജീവനക്കാരുടെ വാഹനങ്ങൾ തിരിച്ചറിയാൻ പ്രത്യേക സ്റ്റിക്കർ പതിക്കാനുള്ള തീരുമാനം നടപ്പാക്കും. ഗതാഗതക്കുരുക്കുണ്ടാക്കുന്ന വിധത്തിൽ സ്ഥാപിച്ച പരസ്യ ബോർഡുകൾ നീക്കം ചെയ്യാനും പരിശോധിക്കാനും ജില്ല, താലൂക്ക് സമിതികൾ രൂപവത്കരിച്ചു. റോഡ് ആക്സിഡൻറ് ആക്ഷൻ േഫാറവുമായി (റാഫ്) സഹകരിച്ച് അപകടങ്ങൾ കുറക്കാൻ നടപടി സ്വീകരിക്കും. റോഡുകളുടെ വശങ്ങളിൽ വളർന്നുനിൽക്കുന്ന കുറ്റിക്കാടുകൾ, അനാവശ്യമായി സ്ഥാപിച്ച ബോർഡുകൾ എന്നിവ നീക്കാനും ഡിവൈഡറുകൾ, സൈൻ ബോഡുകൾ, ബസ് ഷെൽറ്ററുകൾ, ലൈറ്റുകൾ, സോളാർ വിളക്കുകൾ എന്നിവ സ്ഥാപിക്കാനുമാണ് ഫോറത്തിെൻറ സഹകരണം തേടുക. ഇതിനായി പ്രത്യേക കമ്മിറ്റികൾ രൂപവത്കരിക്കും. സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് പരിസരത്തെ റോഡുകളിൽ ആവശ്യമായ സൈൻ ബോർഡുകൾ സ്ഥാപിക്കുന്നത് അടിയന്തരമായി പൂർത്തിയാക്കും. അപകടങ്ങളിൽപ്പെടുന്ന വാഹനത്തിലെ ൈഡ്രവർമാർക്ക് എടപ്പാൾ ൈഡ്രവിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു ദിവസത്തെ നിർബന്ധിത പരിശീലനം നൽകും. സ്ഥിരം വാഹനാപകടങ്ങളുണ്ടാക്കുന്ന ജില്ലയിലെ 55 സ്ഥലങ്ങളിൽ പൊലീസ്, മോട്ടോർ വാഹന വകുപ്പ്, റവന്യൂ, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ പഠനം നടത്തി കാരണങ്ങളും പരിഹാരങ്ങളും നിർദേശിക്കും. ദേബേഷ് കുമാർ ബെഹ്റ, എ.ഡി.എം വി. രാമചന്ദ്രൻ, ആർ.ടി.ഒ കെ.എം. ഷാജി, എച്ച്.എസ്. മെഹ്റലി, റാഫ് പ്രസിഡൻറ് അബ്ദു തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.