എടക്കര: പുതുതലമുറക്ക് ആരോഗ്യത്തിെൻറ സന്ദേശം പകര്‍ന്ന് കുഞ്ഞിമുഹമ്മദ് സൈക്കിള്‍ ചവിട്ടുമ്പോള്‍ പ്രായത്തിെൻറ അവശതകള്‍ പിന്നോട്ടടിക്കുന്നു. എടക്കര മേനോന്‍പ്പൊട്ടിയിലെ എടപ്പറ്റ കുഞ്ഞിമുഹമ്മദ് എന്ന മയമാക്കയാണ് 90 വയസ്സ് പിന്നിട്ടിട്ടും മുടങ്ങാതെ സൈക്കിളില്‍ സഞ്ചരിക്കുന്നത്. വാണിയമ്പലം വെള്ളയൂരില്നിന്ന് 14ാം വയസ്സില്‍ എടക്കരയിെലത്തിയ ഇദ്ദേഹം കന്നുകച്ചവടം നടത്തിയാണ് ഉപജീവനം നടത്തിയിരുന്നത്. അന്ന് മുതല്‍ ഇന്നുവരെയും സൈക്കിളിലാണ് യാത്ര. ഇപ്പോള്‍ ദിവസവും പത്ത് കിലോമീറ്ററെങ്കിലും യാത്ര ചെയ്യും. വ്യായാമത്തിനൊപ്പം ചെലവില്ലാതെ യാത്ര സാധ്യമാകുമെന്നതും സൈക്കിള്കമ്പത്തിന് കാരണമായി. പ്രായമേറിയിട്ടും ജീവിതശൈലി രോഗങ്ങള്‍ക്കൊന്നും തനിക്കില്ലെന്ന് മയമാക്ക പറയുന്നു. സൈക്കിള്‍ സവാരിയും കൃഷിപ്പണികളും തന്നെയാണ് ആരോഗ്യ രഹസ്യം. ഗതാഗത സൗകര്യം മെച്ചപ്പെട്ടതോടെ ചെറുപ്പക്കാര്‍ ഒരടിപോലും നടക്കാന്‍ മടിക്കുന്നു. ഇതാണ് ചെറുപ്പത്തിലേ അവരെ രോഗങ്ങള്‍ക്ക് അടിമകളാക്കുന്നത്. അതിരാവിലെ എഴുന്നേറ്റ് പ്രഭാത നമസ്കാരം കഴിഞ്ഞ് സൈക്കിളില്‍ കയറി എടക്കരയുടെ സമീപ പ്രദേശങ്ങളിലൂടെ സഞ്ചാരം. വൈകിട്ടും ഇത് പതിവ്. ഇതിനിടയിൽ മക്കളുടെ ഭൂമിയിൽ കൃഷിപ്പണിയും ചെയ്യും. വാഹനത്തിരക്കേറിയ എടക്കര ടൗണിലൂടെ ഇന്നും പ്രായത്തെ വെല്ലുന്ന സൈക്കിള്‍ സവാരി നടത്തുന്ന നാട്ടുകാരുടെ മയമാക്ക കാഴ്ചക്കാര്‍ക്ക് അദ്ഭുതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.