നിലമ്പൂർ: നിലമ്പൂർ-^നഞ്ചൻകോട് പാതയുടെ സർവേക്ക് അനുമതി നിഷേധിക്കുന്ന കർണാടക സർക്കാറിെൻറ ഇപ്പോഴത്തെ നിലപാട് ദുരൂഹമാണെന്ന് പി.വി. അൻവർ എം.എൽ.എ കർണാടക ഗതാഗത മന്ത്രിയുമായി നഞ്ചൻകോട് വെച്ച് മുമ്പ് താനുൾെപ്പടെയുള്ള എം.എൽ.എമാർ ചർച്ച നടത്തിയപ്പോൾ പാതക്ക് വേണ്ട എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. അടുത്തിടെയാണ് പാതയുടെ സർവേയുടെ കാര്യത്തിൽ കർണാടക സർക്കാർ അനുമതി നിഷേധിച്ചത്. ഉപാധികളോടെ വനപ്രദേശങ്ങളിൽ വികസനം നടത്തുന്നതിന് തടസ്സമില്ലെന്നിരിക്കെ വനംവകുപ്പിെൻറ അനുമതിയില്ലാത്തതിനാൽ സർവേ നടത്താൻ കഴിയില്ലെന്ന കർണാടകയുടെ പുതിയ നിലപാടിൽ ദുരൂഹതയുണ്ട്. ഇത് സർക്കാറിെൻറ മുൻനിലപാടിന് വിരുദ്ധവുമാണ്. ഇടതുപക്ഷ സർക്കാറിെൻറ കാലത്ത് പാത യാഥാർഥ്യമായാൽ അതിെൻറ രാഷ്്ട്രീയ ഗുണം ഇടതുപക്ഷത്തിന് ലഭിക്കുമെന്നതാണ് കോൺഗ്രസ് ഭരിക്കുന്ന കർണാടക സർക്കാറിെൻറ മുഖം തിരിക്കലിന് കാരണം. പാതയോട് കേരളത്തിലെ കോൺഗ്രസുകാർ നടത്തുന്ന ആത്മാർഥതയിൽ കഴമ്പുണ്ടെങ്കിൽ കർണാടക സർക്കാറിൽ കേരളത്തിലെ പ്രതിപക്ഷ നേതാവ് സമർദ്ദം ചെലുത്തണം. കേരളത്തിെൻറ വികസന സ്വപ്നങ്ങൾക്ക് നഞ്ചൻകോട് പാത അനിവാര്യമാണ്. പാതയുടെ വിശദമായ സർവേക്ക് ഡി.എം.ആർ.സിക്ക് കേരള സർക്കാർ അനുവദിച്ച ആദ്യ ഗഡുവായ രണ്ടു കോടി കർണാടകയുടെ നിക്ഷേധാത്മക നിലപാട് കാരണമാണ് നൽകാൻ കഴിയാത്തത്. വനപ്രദേശം ഒഴിവാക്കി പുതിയ അലൈൻമെൻറ് തയാറാക്കുക ഇനി പ്രായോഗികമല്ല. പാതക്ക് പരിസ്ഥിതിക പ്രശ്നങ്ങളില്ലെന്ന് ഇ. ശ്രിധരൻ വ്യക്തമാക്കിയതാണ്. കേരളത്തിലെ ജനങ്ങളെ നിരാശരാക്കുന്ന നിലപാടാണ് ഈ കാര്യത്തിൽ കർണാടക സർക്കാറിെൻറതെന്നും പി.വി. അൻവർ എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.