താനൂർ: താനൂർ തീരമേഖലയിൽ ശക്തമായ കടൽക്ഷോഭം. കടൽ നൂറ് മീറ്ററോളം കരയിലേക്ക് കയറിയ എടക്കടപ്പുറം ഭാഗത്ത് വീടുകളിൽ വെള്ളം കയറി. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപ്രതീക്ഷിതമായ കടൽക്ഷോഭം. വെള്ളം കയറിയതോടെ തീരത്തുണ്ടായിരുന്ന ബോട്ടുകളിലെ വലകൾക്കും കേടുപാടുണ്ടായി. കടൽഭിത്തി ഇല്ലാത്ത ഭാഗങ്ങളിലാണ് കടൽ കൂടുതൽ കയറിയത്. ഉയരമേറിയ തിരമാലകൾ തീരദേശത്തെ മരങ്ങൾക്കും നാശം വിതക്കുന്നുണ്ട്. മണിക്കൂറുകൾ നീണ്ട കടൽക്ഷോഭം പ്രദേശത്തെ നൂറോളം കുടുംബങ്ങളെയാണ് പരിഭ്രാന്തിയിലാക്കിയത്. കഴിഞ്ഞവർഷം കടൽക്ഷോഭം ഉണ്ടായിരുന്നെങ്കിലും ഇത്ര ശക്തമായിരുന്നില്ലെന്ന് പരിസരവാസികൾ പറഞ്ഞു. കടൽഭിത്തിയുള്ള ഭാഗത്ത് അപകടങ്ങളില്ല. യു.ഡി.എഫ് ഭരണകാലത്ത് തോട്ടടുത്ത കോർമൻ കടപ്പുറത്തും പണ്ടാര കടപ്പുറത്തും യുദ്ധകാലാടിസ്ഥാനത്തിൽ കടൽഭിത്തികൾ നിർമിച്ചിരുന്നു. മറ്റിടങ്ങളിൽ കടൽഭിത്തി നിർമിക്കാത്തത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അതേസമയം, കടുത്ത വേനലിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന കടൽക്ഷോഭം പ്രദേശത്തെ കിണറുകളിൽ കൂടുതൽ ഉപ്പുവെള്ളം കയറാനും കാരണമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.