തേഞ്ഞിപ്പലം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട അലൈന്‍മെൻറ് തർക്കങ്ങൾക്ക് കലക്ടറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനമായി. ദേശീയപാത അതോറിറ്റി തയാറാക്കിയ അലൈന്‍മെൻറില്‍ പാണമ്പ്ര മഹല്ല് ജുമാമസ്ജിദ് ഖബര്സ്ഥാെൻറ ഒരേക്കറോളം വരുന്ന ഭൂമി നഷ്ടപ്പെടുന്ന വിധത്തിലായിരുന്നു. ഇതിനെതിരെ പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ പരാതിയുമായെത്തിയതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച ജില്ല കലക്ടര്‍ അമിത് മീണ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ, പള്ളിക്കമ്മിറ്റി ഭാരവാഹികള്‍, ചേളാരി സ്കൂള്‍ അധികൃതര്‍ എന്നിവരുമായി ചര്‍ച്ച ചെയ്തത്. അലൈന്‍മെൻറിൽ സ്കൂളിെൻറ ഭൂമിയും കെട്ടിടത്തിനും നഷ്ടമുണ്ടാവുന്നത് കണക്കിലെടുത്താണ് സ്കൂള്‍ അധികൃതരെയും ചര്‍ച്ചക്ക് വിളിച്ചത്. പുതിയ തീരുമാന പ്രകാരം ഹൈവേയില്‍നിന്ന് പള്ളിയുടെ 10.5 മീറ്റര്‍ സ്ഥലത്തിലൂടെ ദേശീയപാത കടന്നുപോവുന്ന വിധത്തിലാണ് അലൈന്‍മെൻറ് തയാറാക്കിയത്. ചേളാരി ജി.വി.എച്ച്.എസ്.എസ് സ്കൂളും പരമാവധി സംരക്ഷിക്കും. ഗ്രാമപഞ്ചായത്ത് ഓഫിസും പുതിയ അലൈന്‍മെൻറ് പ്രകാരം നഷ്ടപ്പെടുകയില്ല. അതേസമയം, റോഡ് വികസനത്തില്‍ വില്ലേജ് ഓഫിസ് ഇല്ലാതാവും. തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സഫിയ റസാഖ്, ഗ്രാമപഞ്ചായത്ത് അംഗം എ.പി. സലീം, പള്ളിക്കമ്മിറ്റി സെക്രട്ടറി പി.എം. ബാവ, സ്കൂള്‍ പി.ടി.എ പ്രസിഡൻറ് കെ. ഗോവിന്ദന്‍കുട്ടി, പ്രിന്‍സിപ്പൽ വി.പി. ഷബീര്‍, പി.എം. മൊയ്തീന്‍കോയ ഹാജി എന്നിവർ ചർച്ചയിൽ പെങ്കടുത്തു. പാണമ്പ്രയുടെയും ചേളാരിയുടെയും ഇടയില്‍ ചെറിയ ബെൻറ് സ്ഥാപിച്ചുകൊണ്ടായിരിക്കും ദേശീയപാത നിർമിക്കുക. 100 കിലോമീറ്റര്‍ സ്പീഡില്നിന്ന് 80 കിലോമീറ്ററായി ഇവിടത്തെ വേഗത പരിമിധപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.