കോട്ടക്കൽ: മോട്ടോർ വാഹന വകുപ്പ് നിയമങ്ങളെ വെല്ലുവിളിച്ച് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസുകളിൽ വീണ്ടും സിനിമ പ്രദർശനം. ഡ്രൈവറുടെ പിറകിലും ഇടതുവശത്തുമായി രണ്ട് എൽ.സി.ഡികളിലാണ് പ്രദർശനം. ബസുകളിൽ വിഡിയോ, ഓഡിയോ സംവിധാനങ്ങൾ പാടില്ലെന്നാണ് ചട്ടം. നേരത്തേ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ഇത്തരം ബസുകൾക്കെതിരെ കർശന നടപടി സ്വീകരിച്ചിരുന്നു. 5000 രൂപയാണ് പിഴയീടാക്കിയിരുന്നത്. എൽ.സി.ഡി മാറ്റിയതിനുശേഷം ബസ് ഹാജരാക്കണമെന്നാണ് അന്ന് നിർദേശം നൽകിയിരുന്നത്. ഇതോടെ ഒഴിവാക്കിയ സംവിധാനങ്ങളാണ് വീണ്ടും ഇടം പിടിച്ചത്. കോഴിക്കോട്^തൃശൂർ റൂട്ടിൽ ഓടുന്ന ബസുകളിലാണിവ. യാത്രക്കാരെ ആകർഷിക്കാനാണിതെന്നാണ് ജീവനക്കാർ പറയുന്നത്. ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്നതും യാത്രക്കാർ, കുഞ്ഞുങ്ങൾ എന്നിവർക്ക് അരോചകമാകുന്ന തരത്തിലുമുള്ള ശ്രവണ^ദൃശ്യ മാധ്യമങ്ങൾ ബസിൽ പാടില്ലെന്നാണ് 1998ൽ ഇറങ്ങിയ ഉത്തരവിൽ അനുശാസിക്കുന്നത്. ഇത്തരം ബസുകൾക്കെതിരെ നടപടിയെടുക്കുമെന്ന് വകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.