പൊന്നാനി: കൊൽക്കത്തയിലെ ഹൗറ മോഡൽ മാതൃകയിൽ പൊന്നാനിയിൽ വരുന്ന പാലത്തിെൻറ നിർമാണത്തിന് മുന്നോടിയായുള്ള പ്രാഥമിക നടപടി തുടങ്ങി. വാഹനങ്ങൾക്ക് കടന്നുപോകാവുന്ന തരത്തിൽ സംസ്ഥാനത്തെ ആദ്യത്തെ തൂക്കുപാലം കൂടിയാണിത്. പൊന്നാനി ഹാർബറിനെയും പടിഞ്ഞാറെക്കരയെയും ബന്ധിപ്പിച്ച് നിർമിക്കുന്ന സസ്പെൻഷൻ പാലത്തിെൻറ പ്രായോഗിക വശങ്ങൾ ചർച്ച ചെയ്യാനായി ഇന്നലെ ഉന്നതതല ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നു. ഹാർബർ എൻജിനീയറിങ്, ഇറിഗേഷൻ, പി.ഡബ്ല്യു.ഡി, റോഡ് ആൻഡ് ബ്രിഡ്ജ്, തുറമുഖ വകുപ്പുകളിലേയും ഉന്നത ഉദ്യോഗസ്ഥരാണ് സ്പീക്കർ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തത്. പൊന്നാനിയിലൂടെ കടന്നുപോകുന്ന തീരദേശ പാതയുമായും കർമ്മ റോഡുമായും തൂക്കുപാലത്തെ ബന്ധിപ്പിക്കും. ടൂറിസം മേഖലയിൽ വൻ വികസനമാണ് ഇതിലൂടെ സാധ്യമാവുക. പാലത്തിെൻറ പ്രവേശന കവാടത്തിൽ വിവിധ നിലകളിലായി റസ്റ്റാറൻറ്, വ്യൂ പോയൻറ്, ഫിഷിങ് ഡെക്ക് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കും. കടലിനോട് അഭിമുഖമായി വരുന്ന ഭാഗത്ത് ടൂറിസം വികസനത്തിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കും. നടപ്പാതയും ഉദയാസ്തമയങ്ങൾ കാണാനുള്ള സൗകര്യങ്ങളും പാലത്തിലൊരുക്കും. പാലത്തിെൻറ വിശദമായ പദ്ധതിരേഖ സർക്കാറിന് സമർപ്പിച്ച് കിഫ്ബി പാലം യാഥാർഥ്യമാക്കും.ഉന്നതതല യോഗത്തിൽ പി.ഡബ്ല്യു.ഡി, റോഡ് ആൻഡ് ബ്രിഡ്ജ് സൂപ്രണ്ടിങ് എൻജിനീയർ വിനീതൻ, എക്സിക്യൂട്ടിവ് എൻജിനീയർ ഹരീഷ്, ഇറിഗേഷൻ സൂപ്രണ്ടിങ് എൻജിനീയർ ഫിലിപ്, എക്സിക്യൂട്ടിവ് എൻജിനീയർ മനോജ്, ഹാർബർ എക്സിക്യൂട്ടിവ് എൻജിനീയർ അൻസാരി മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 300 കോടി ചെലവ് വരുന്ന പാലത്തിന് കഴിഞ്ഞ ബജറ്റിൽ 100 കോടി അനുവദിച്ചിരുന്നു. പാലത്തിെൻറ നിർമാണം എത്രയുംപെട്ടെന്ന് തുടങ്ങാനാണ് തീരുമാനം. അതിന് മുമ്പ് സമഗ്ര സർവേ റിപ്പോർട്ട് എത്രയും വേഗത്തിൽ സർക്കാർ അംഗീകാരത്തിനായി സമർപ്പിക്കും. പാലം യാഥാർഥ്യമാകുന്നതോടെ മലബാറിെൻറ ടൂറിസം വികസനത്തിൽ വൻ നാഴികക്കല്ലാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.