എടക്കര: ആഭരണം നിറം കൂട്ടാമെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ്നടത്തുന്ന ഇതര സംസ്ഥാനക്കാരടങ്ങുന്ന സംഘം മേഖലയില്‍ വിലസുന്നു.നിലമ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘത്തില്‍പ്പെട്ടവര്‍ വീടുകളിലൂടെ കയറിയിറങ്ങിയാണ് തട്ടിപ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വഴിക്കടവ് പഞ്ചായത്തിലെ മാമാങ്കരയിലും ചാലിയാറിലെ അകമ്പാടത്തും തട്ടിപ്പ് നടത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. ആഭരണങ്ങള്‍ നിറം കൂട്ടിത്തരാമെന്ന് പറഞ്ഞ് പ്രത്യേക ലായനിയില്‍ മുക്കിയാണ് തട്ടിപ്പ്. മാമാങ്കരയിലെ ഒരു വീട്ടില്‍ നിന്ന് മൂന്നു പവന് തൂക്കം വരുന്ന സ്വര്‍ണാഭരണം നിറം കൂട്ടിയ ശേഷം തൂക്കം പകുതിയായി കുറഞ്ഞതോടെ നാട്ടുകാര്‍ സംഘടിക്കുകയായിരുന്നു. തട്ടിപ്പുമായെത്തിയ രണ്ടുപേരില്‍ യുവാവ് സമീപത്തെ വനത്തിലേക്ക് ഓടിരക്ഷപ്പെടുകയും വയോധികന് പിടിയിലാകുകയും ചെയ്തു. ഇയാളെ വഴിക്കടവ് പൊലീസിന് കൈമാറിയെങ്കിലും പിന്നീട് നഷ്ടപ്പെട്ട സ്വര്‍ണം തിരിച്ച് നല്കിയതിനാല് താക്കീത് നല്കി വിട്ടയക്കുകയായിരുന്നു. സമാനരീതിയില്‍ തന്നെയാണ് അകമ്പാടത്തും തട്ടിപ്പ് നടന്നത്. നിര്‍ധന കുടുംബാംഗമായ സ്ത്രീയുടെ രണ്ടേമുക്കാല്‍ പവന് തൂക്കമുള്ള സ്വര്‍ണമാലയാണ് നിറം കൂട്ടാനായി സംഘത്തിന് നല്‍കിയത്. ലായനിയില്‍ മുക്കി അല്പസമയം വെച്ച ശേഷം കസ്തൂരി മഞ്ഞള്‍ പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് എടുത്താല്‍ മതിയെന്ന് പറഞ്ഞ് തുച്ഛമായ പ്രതിഫലം കൈപറ്റി സ്ഥലം വിടുകയായിരുന്നു. ഒരു മണിക്കൂര്‍ പിന്നിട്ട ശേഷം നോക്കിയപ്പോള്‍ തൂക്കം ഒരു പവനായി കുറഞ്ഞതായി മനസ്സിലാകുകയായിരുന്നു. തിങ്കളാഴ്ച പോത്തുകല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ കുറുമ്പലങ്ങോട് കാവുംപാടത്തും ഇതേരീതിയില്‍ തട്ടിപ്പ്നടത്തുകയുണ്ടായി. ഹിന്ദി സംസാരിക്കുന്ന രണ്ടുപേര്‍ വീതമാണ് ഇത്തരത്തില്‍ തട്ടിപ്പുമായി മേഖലയില്‍ വിലസുന്നത്. എന്നാല്‍ തട്ടിപ്പിനിരയായവര്‍ വിദേശത്തുള്ള ഭര്ത്താക്കന്മാര് അറിയുമെന്ന് ഭയന്നും മാനഹാനിയോര്ത്തും പരാതിപ്പെടാന്‍ തയാറാകുന്നില്ലെന്നത് ഇത്തരം തട്ടിപ്പുകാര്‍ക്ക് തുണയാവുകയാണ്. അതേസമയം പരാതി പറെഞ്ഞത്തുന്ന പലരും പരാതിയില്‍ ഉറച്ച് നില്‍ക്കാത്തതിനാല്‍ കേസെടുക്കാനും നിര്‍വാഹമില്ലെന്നാണ് പൊലീസ് ഭാഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.