മലപ്പുറം: സ്ഥാനാർഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് മുസ്ലിം ലീഗ് ഇറങ്ങിയതോടെ ഇനിയുള്ള നാളുകളിൽ വേനൽ ചൂടിനെ വെല്ലുന്ന വോട്ടുചൂടായിരിക്കും മലപ്പുറത്ത്. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ സ്ഥാനാർഥിയായി സംസ്ഥാന അധ്യക്ഷൻ പ്രഖ്യാപിച്ചതോടെ ലീഗ് അണികൾ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഒൗദ്യോഗിക തുടക്കം കുറിച്ചു. ബുധനാഴ്ച വൈകുന്നേരം തന്നെ കുഞ്ഞാലിക്കുട്ടിക്ക് വോട്ടഭ്യർഥിച്ച് ഫ്ലക്സ് ബോർഡുകൾ മണ്ഡലത്തിെൻറ വിവിധ ഭാഗങ്ങളിൽ ഉയർന്നുതുടങ്ങി. സാമൂഹിക മാധ്യമങ്ങളിലും പ്രചാരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ശനിയാഴ്ച സി.പി.എം സ്ഥാനാർഥി കൂടി രംഗത്തെത്തുന്നതോടെ മലപ്പുറത്തെ തെരഞ്ഞെടുപ്പാവേശം തിളച്ചുയരും. ബി.ജെ.പി, എസ്.ഡി.പി.െഎ സ്ഥനാാർഥികളെയും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. സ്ഥാനാർഥികളെ നിർദേശിക്കാനുള്ള ബി.ജെ.പിയുടെ ജില്ല കമ്മിറ്റി യോഗം ബുധനാഴ്ച ചേർന്നു. ജില്ല കമ്മിറ്റിയുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചാകും സംസ്ഥാന േകാർ കമ്മിറ്റി സ്ഥനാർഥിയെ പ്രഖ്യാപിക്കുക. സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിന് മുമ്പ് തന്നെ എല്ലാ പാർട്ടികളും വിവിധ തലങ്ങളിൽ യോഗങ്ങൾ ചേർന്നിരുന്നു. ഇക്കാര്യത്തിലും മുസ്ലിം ലീഗാണ് ഒരുപടി മുമ്പിൽ. ലീഗിെൻറ മണ്ഡലം, ബൂത്ത്തല കൺവെൻഷനുകൾ ഇതിനകം പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.