മങ്കട: സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായ മങ്കട കമ്യൂണിറ്റി ഹെൽത്ത് സെൻററിെൻറ പരിമിതികളെക്കുറിച്ച് ജില്ല മെഡിക്കൽ ഓഫിസർക്കും ആരോഗ്യ മന്ത്രിക്കും നാട്ടുകാരുടെ നേതൃത്വത്തിൽ പരാതി നൽകി. മങ്കട ഗവ. ആശുപത്രിയിൽനിന്ന് കഴിഞ്ഞ ആഴ്ചയിലുണ്ടായ ഒരു ദുരനുഭവം മങ്കടയിലെ സാമൂഹിക പ്രവർത്തകൻ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് ആശുപത്രി ചർച്ച വിഷയമായത്. നേരത്തേ രാത്രി ഡോക്ടറടക്കമുള്ള സേവനങ്ങൾ ഉണ്ടായിരുന്ന ആശുപത്രി വർഷങ്ങളായി അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ പ്രവർത്തിക്കുകയാണെന്ന് ആശുപത്രിയുടെ പരിമിതികൾ പരിഹരിക്കണമെന്നുമുള്ള ചർച്ചകൾ സജീവമായതിനെ തുടർന്ന് ഈ പോസ്റ്റുകൾ ചിലർ ജില്ല കലക്ടർക്കും മുഖ്യമന്ത്രിക്കും അയച്ചുകൊടുത്തു. മങ്കട ഗ്രാമപഞ്ചായത്തിെൻറ ആഭിമുഖ്യത്തിൽ വിഷയത്തിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജക്ക് പരാതി നൽകി. നാട്ടുകാരുടെ കൂട്ടായ്മയിൽ പി. മുഹമ്മദ് ഇഖ്ബാലിെൻറ നേതൃത്വത്തിൽ ജില്ല മെഡിക്കൽ ഓഫിസർക്കും വിശദമായ നിവേദനം നൽകി. ഇതോടെ വിഷയം കൂടുതൽ ചൂടുപിടിക്കുകയും നാട്ടുകാരുടെ ആഭിമുഖ്യത്തിൽ ബഹുജന കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.