തേഞ്ഞിപ്പലം: സംസ്ഥാന സാക്ഷരത മിഷനിലെ ഉന്നത ഉദ്യോഗസ്ഥെൻറ ബിരുദാനന്തര സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കാലിക്കറ്റ് സർവകലാശാല അധികൃതർ കണ്ടെത്തി. സാക്ഷരത മിഷൻ വയനാട് പ്രോജക്ട് കോഓഡിനേറ്റർ പി.വി. സിറാജുവിെൻറ എം.എസ്സി സുവോളജി ബിരുദാനന്തര ബിരുദമാണ് വ്യാജമെന്ന് കണ്ടെത്തിയത്. അന്വേഷിക്കാൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, വിജിലൻസ്, തേഞ്ഞിപ്പലം പൊലീസ് എന്നിവർക്ക് രജിസ്ട്രാർ പരാതി കൈമാറി. സിറാജുവിെൻറ ബിരുദാനന്തര ബിരുദം സംബന്ധിച്ച് 2016 മാർച്ചിലാണ് കാലിക്കറ്റ് സർവകലാശാലക്ക് വിവരാവകാശാപേക്ഷ ലഭിച്ചത്. ഇതിനുശേഷം സാക്ഷരത മിഷനിൽനിന്ന് ആധികാരികത പരിശോധിക്കാൻ സർട്ടിഫിക്കറ്റ് സർവകലാശാല പരീക്ഷഭവനിലേക്ക് ലഭിച്ചു. 77044 എന്ന രജിസ്റ്റർ നമ്പറിൽ എം.എസ്സി സുവോളജി പരീക്ഷ വിജയിച്ചെന്ന സർട്ടിഫിക്കറ്റാണ് അന്ന് സിറാജുവിന് ഉണ്ടായിരുന്നത്. തുടർപരിശോധനയിൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് വ്യക്തമായി. ഇതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ അറിയിക്കാനും പൊലീസിനും വിജിലൻസിനും കൈമാറാനും വൈസ് ചാൻസലർ നിർദേശം നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.