വേണ്ടത് 23.35 കോടി; കിട്ടിയത് 7.15 കോടി

മലപ്പുറം: ജില്ലയില്‍ ട്രഷറികള്‍ വഴിയുള്ള ശമ്പള, പെന്‍ഷന്‍ വിതരണം രണ്ടാം ദിവസവും പൂര്‍ണമായില്ല. ട്രഷറികള്‍ക്ക് ആവശ്യമായ തുക ബാങ്കുകളില്‍നിന്ന് ലഭ്യമാക്കാത്തതിനാല്‍ ശമ്പളം, പെന്‍ഷന്‍ എന്നിവക്കായി എത്തിയവര്‍ക്ക് നിരാശരായി മടങ്ങേണ്ടിവന്നു. മലപ്പുറത്തെ ജില്ല ട്രഷറി അടക്കം ജില്ലയിലെ ട്രഷറികള്‍ ബുധനാഴ്ച ബാങ്കുകളില്‍നിന്ന് ആവശ്യപ്പെട്ടത് 23.35 കോടിയാണ്. എന്നാല്‍, ആകെ കിട്ടിയത് 7.15 കോടിയും. ആവശ്യത്തിന് പണം തികയാത്തതിനാല്‍ മിക്കയിടങ്ങളിലും മുഴുവന്‍ പേര്‍ക്കും പണം നല്‍കാനായില്ല. മലപ്പുറം ജില്ല ട്രഷറി 50 ലക്ഷം ആവശ്യപ്പെട്ടപ്പോള്‍ മലപ്പുറം എസ്.ബി.ടിയില്‍നിന്ന് കിട്ടിയത് 20 ലക്ഷം മാത്രം. ഒരു കോടി വേണ്ട മഞ്ചേരി സബ് ട്രഷറിക്ക് ലഭിച്ചത് 15 ലക്ഷം. ഇതേ തുക ആവശ്യപ്പെട്ട പെരിന്തല്‍മണ്ണ ട്രഷറിക്ക് കിട്ടിയത് 20 ലക്ഷം. ഒന്നരക്കോടി ആവശ്യപ്പെട്ട പൊന്നാനി ട്രഷറിക്കും രണ്ട് കോടി ആവശ്യപ്പെട്ട തിരൂര്‍ ട്രഷറിക്കും ഒരു കോടി ആവശ്യപ്പെട്ട നിലമ്പൂര്‍ ട്രഷറിക്കും മാത്രമാണ് മുഴുവന്‍ തുകയും ലഭിച്ചത്. രണ്ട് കോടി ആവശ്യപ്പെട്ട അരീക്കോട് ട്രഷറിക്ക് അഞ്ച് ലക്ഷം മാത്രമാണ് കിട്ടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.