മലപ്പുറം: കടുത്ത നിയന്ത്രണം വന്നതോടെ കുടിവെള്ളം നഗരവാസികള്‍ക്ക് ലഭിക്കുന്നത് ആറുമുതല്‍ എട്ടുദിവസം വരെയുള്ള ഇടവേളയിൽ. നമ്പ്രാണി, മണ്ണാര്‍ക്കുണ്ട് പദ്ധതി വെള്ളമില്ലാത്തതിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായതോടെയാണ് മൂന്നുദിവസമെന്നത് എട്ട് ദിവസവുമായിരിക്കുന്നത്. രണ്ട് മണിക്കൂര്‍ ഇടവേളയില്‍ ഓരോ 15 മിനിറ്റും പമ്പിങ് നടത്തി മൂന്നുദിവസം വരെ എടുത്താണ് കോട്ടക്കുന്നിലെ പത്തുലക്ഷം ലിറ്റര്‍ ടാങ്ക് നിറക്കുന്നത്. കാട്ടുങ്ങൽ, മുണ്ടുപറമ്പ് കോളജ്, മൈത്രി നഗര്‍ പ്രദേശവാസികള്‍ക്കാണ് എട്ട് ദിവസംവരെയുള്ള ഇടവേളയില്‍ കുടിവെള്ളം ലഭിക്കുന്നത്. അതേസമയം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം ഉപയോഗിക്കാന്‍ പാടില്ലെന്ന് ജല അതോറിറ്റിയുടെയും മറ്റും നിര്‍ദേശമുണ്ടെങ്കിലും മുന്‍കൂട്ടി പണമടച്ച നിരവധി കരാറുകാര്‍ ഇപ്പോഴും വെള്ളം നിര്‍മാണ പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, വാട്ടര്‍ അതോറിറ്റിക്ക് ഇക്കാര്യത്തില്‍ കടുത്ത നടപടികളെടുക്കാന്‍ പരിമിതിയുള്ളതായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.