മേലാറ്റൂര്‍: പാലം വന്ന് വാഹന ഗതാഗതം വര്‍ധിച്ചതോടെ റോഡ് തകര്‍ന്ന് ഗതാഗതം ദുസ്സഹമായി. മേലാറ്റൂര്‍ -ചെമ്മാണിയോട് ടിപ്പുസുല്‍ത്താന്‍ റോഡാണ് ടാറിങ് ഇളകി കുണ്ടും കുഴിയുമായി മാറിയത്. ഒന്നര കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള റോഡാണിത്. വെള്ളിയാറിന് കുറുകെ ആറ് മാസം മുമ്പ് ചെമ്മാണിയോട് പാലം യാഥാര്‍ഥ്യമായതോടെ ഈ റോഡിലൂടെയുള്ള വാഹനസഞ്ചാരം കൂടി. മേലാറ്റൂരില്‍ നിന്ന് സംസ്ഥാനപാത വഴി ഉച്ചാരക്കടവിലൂടെ പെരിന്തല്‍മണ്ണയിലേക്ക് പോകുന്നതിനേക്കാള്‍ മൂന്ന് കിലോമീറ്റര്‍ കുറവാണ് ടിപ്പു സുല്‍ത്താന്‍ റോഡ് വഴിയുള്ള യാത്ര. ഇതിനാല്‍ റൂട്ട് ബസുകളൊഴികെ മറ്റെല്ലാ വാഹനങ്ങളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.റോഡിന്‍െറ മിക്ക ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സാധാരണ ടാറിങ് മാത്രം നടത്തിയ റോഡ് സമ്പൂര്‍ണ നവീകരണം നടത്തിയാല്‍ മാത്രമേ ഇതുവഴി ഗതാഗതം സുഗമമാവുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.