ജ്വല്ലറിയില്‍നിന്ന് മോതിരം കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍

പെരിന്തല്‍മണ്ണ: ജ്വല്ലറിയില്‍ ആഭരണം വാങ്ങാനെന്ന വ്യാജേനയത്തെി മോതിരവുമായി കടന്നുകളഞ്ഞ കേസില്‍ യുവാവ് അറസ്റ്റില്‍. വെട്ടത്തൂര്‍ കാപ്പ് നെച്ചിത്തൊടി ഷിഹാബുദ്ദീനാണ് (29) അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ പെരിന്തല്‍മണ്ണയിലെ ബാര്‍ പരിസരത്തുനിന്ന് പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞമാസം രണ്ടിന് വൈകീട്ട് നാലോടെയാണ് സംഭവം. ഉപഭോക്താക്കളെ കാണിക്കാന്‍ എടുത്തുവെച്ച മോതിര ട്രേയില്‍നിന്ന് മോതിരമെടുത്ത് യുവാവ് മുങ്ങുകയായിരുന്നു. രാത്രിയോടെ സ്റ്റോക്കില്‍ വ്യത്യാസം കണ്ട ജ്വല്ലറിക്കാര്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. ഇതില്‍ നാലുമണിയോടെ കടയിലത്തെിയ യുവാവ് മോതിരം മോഷ്ടിക്കുന്നത് കണ്ടത്തെി. ദൃശ്യങ്ങളടങ്ങിയ വിഡിയോ വാട്സ്ആപ്പിലൂടെ പ്രചരിച്ചതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഷിഹാബുദ്ദീന്‍െറ പേരില്‍ 2013ല്‍ അങ്ങാടിപ്പുറത്തെ ജ്വല്ലറിയില്‍നിന്ന് ഒരുജോഡി കമ്മല്‍ മോഷ്ടിച്ചതിനും കഞ്ചാവ് കൈവശം വെച്ചതിനും സംശയാസ്പദമായ സാഹചര്യത്തില്‍ അറസ്റ്റ് ചെയ്തതുമുള്‍പ്പെടെ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ ജോബി തോമസ് ടൗണ്‍ ഷാഡോ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.