കാളികാവില്‍ വേനല്‍മഴയിലും കാറ്റിലും വ്യാപക നാശം

കാളികാവ്: മലയോര മേഖലയില്‍ ശനിയാഴ്ച വേനല്‍ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. കാളികാവ് പഞ്ചായത്തിലെ കുലംകുന്ന് ആനവാരി, ചെങ്കോട്, ചത്തെുകടവ് ജങ്ഷന്‍ എന്നീ ഭാഗങ്ങളിലാണ് കാറ്റ് നാശം വിതച്ചത്. മരങ്ങള്‍ കടപുഴകി വീണതോടെ എതാനും വീടുകള്‍ക്ക് നാശം സംഭവിച്ചു. വൈദ്യുതി പോസ്റ്റുകള്‍ പൊട്ടുകയും ലൈനുകള്‍ തകരുകയും ചെയ്തതിനാല്‍ പ്രദേശത്ത് വൈദ്യുതി വിതരണം താറുമാറായി. തൊമ്മങ്ങാടന്‍ സലാം, ചെങ്കോട് തൊമ്മങ്ങാടന്‍ ഷൗക്കത്ത്, ചെങ്കോട് ജോര്‍ജ്, ആനവാരിയില്‍ വള്ളിക്കാപറമ്പില്‍ സുലൈമാന്‍, മമ്പാടന്‍ ഇസ്ഹാഖ് എന്നിവരുടെ വീടുകളില്‍ മേലാണ് മരം വീണത്. ആനവാരിയിലെ വള്ളിക്കാപറമ്പില്‍ സുലൈഖയുടെ കിണറിന്‍െറ പടവ് മരം വീണ് തകര്‍ന്നു. ഇതിനടുത്ത പാലേക്കോടന്‍ സല്‍മാന്‍, വി.പി. മുഹമ്മദലി എന്നിവരുടെ വീടിന്‍െറ മതിലിനും കാറ്റില്‍ നാശം സംഭവിച്ചു. ചെങ്കോട് കൂട്ടിരി സക്കീറിന്‍െറ വീടിന്‍െറ മതിലും ഗേറ്റും തെങ്ങുവീണ് തകര്‍ന്നു. ആനവാരി ഭാഗത്ത് റബര്‍ മരങ്ങള്‍ വ്യാപകമായി കാറ്റില്‍ നിലംപൊത്തി. ചത്തെുകടവ് ജങ്ഷനില്‍ വൈദ്യുതി പോസ്റ്റുകള്‍ ഒടിയുകയും വൈദ്യുതി ലൈനുകള്‍ തകരുകയും ചെയ്തതോടെ കളികാവ് പ്രദേശം ഇരുട്ടിലായി. സംസ്ഥാനപാതയില്‍ ഏറെനേരം ഗതാഗതം മുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.