നിലമ്പൂര്‍: ചന്തക്കുന്ന് ഫാത്തിമഗിരി ഇംഗ്ളീഷ് സ്കൂളിലും സോഷ്യല്‍ സര്‍വിസ് സെന്‍ററിലും പൂട്ട് പൊളിച്ച് കവര്‍ച്ച. 2500 രൂപയും ഡിജിറ്റല്‍ കാമറയും മോഷണം പോയി. സ്കൂള്‍ അധികൃതര്‍ നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കി. എസ്.ഐ മനോജ് പറയട്ടയുടെ നേതൃത്വത്തില്‍ പൊലീസും മലപ്പുറത്തുനിന്നത്തെിയ ഫോറന്‍സിക് വിഭാഗവും സ്ഥലത്തത്തെി പരിശോധന നടത്തി. വെള്ളിയാഴ്ച രാത്രി സോഷ്യല്‍ സര്‍വിസ് സെന്‍ററിന് സമീപത്തെ വാട്ടര്‍ പൈപ്പ് പൊട്ടിച്ച് കമ്പിയൂരിയെടുത്താണ് മോഷ്ടാക്കള്‍ സ്കൂളിന്‍െറയും സോഷ്യല്‍ സര്‍വിസ് സെന്‍ററിന്‍െറയും പൂട്ട് തകര്‍ത്തത്. സ്കൂള്‍ ഓഫിസ് റൂമിലും ടീച്ചേഴ്സ് റൂമിലും സോഷ്യല്‍ സര്‍വിസ് സെന്‍റര്‍ ഓഫിസിലുമാണ് മോഷ്ടാക്കള്‍ കയറിയത്. ടീച്ചേഴ്സ് റൂമില്‍ സൂക്ഷിച്ചിരുന്ന കുട്ടികളുടെ നിത്യ സമ്പാദ്യ പിരിവിലെ തുകയും സോഷ്യല്‍ സര്‍വിസ് സെന്‍ററിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന കാമറയുമാണ് മോഷ്ടിച്ചത്. കാമറക്ക് 10,000 രൂപയോളം വിലവരും. അലമാരകളും മേശവലിപ്പുകളും വാരിവലിച്ചിട്ട നിലയിലാണ്. സമീപത്തെ വീട്ടിലും കവര്‍ച്ചാശ്രമം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.