ജില്ലയില്‍ തെരുവുനായ് വന്ധ്യംകരണ നടപടി ഇഴയുന്നു

മലപ്പുറം: തെരുവുനായ് ആക്രമണം വീണ്ടും വാര്‍ത്തയാകുമ്പോഴും ജില്ലയില്‍ ഇവയെ നിയന്ത്രിക്കാന്‍ നടപടി ഇല്ല. സംസ്ഥാനത്തും ജില്ലയിലും തെരുവുനായ ആക്രമണങ്ങള്‍ കൂടിയ ഘട്ടത്തില്‍ മുന്‍ കലക്ടര്‍ ഷൈനമോളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് അധികാരികളുടെ യോഗം വിളിച്ച് നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പല പഞ്ചായത്തുകളും തുക മാറ്റിവെച്ചിട്ടുണ്ടെങ്കിലും നടപടിയുണ്ടായില്ല. തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള നടപടി എടുക്കേണ്ടത് ജില്ല പഞ്ചായത്താണെന്ന് ത്രിതല പഞ്ചായത്തുകളും അല്ളെന്ന് ജില്ല പഞ്ചായത്തും വാദങ്ങള്‍ നിരത്തി. തങ്ങളുടെ പരിധിയില്‍ വരില്ളെന്ന് മൃശസംരക്ഷണ വകുപ്പും വ്യക്തമാക്കി. ഇതിനിടെ വന്ധ്യംകരണത്തിനായി പൊന്നാനിയില്‍ ഷെല്‍ട്ടര്‍ഹോം ആരംഭിക്കാന്‍ തീരുമാനമായിരുന്നെങ്കിലും നടപടിയായില്ല. എന്നാല്‍, തെരുവുനായ്ക്കളുടെ ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ഷെല്‍ട്ടര്‍ ഹോമിനായുള്ള നടപടി വേഗത്തിലാക്കുമെന്ന് ജില്ല കലക്ടര്‍ അമിത് മീണ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.