പുറത്തൂര്‍: കൂട്ടായി അഴിമുഖത്ത് അന്തര്‍സംസ്ഥാന മണല്‍പ്പാസിന്‍െറ മറവില്‍ ഭാരതപ്പുഴയില്‍നിന്ന് അനധികൃത മണല്‍ക്കടത്ത് വ്യാപകമാവുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പാസ് ഉപയോഗിച്ച് കൊണ്ടുവരുന്ന മണല്‍ ഗോഡൗണുകളില്‍ ശേഖരിച്ച് വെക്കും. തുടര്‍ന്ന് ആ പാസിന്‍െറ പേരില്‍ ജിയോളജി വകുപ്പില്‍നിന്ന് മണല്‍ വിതരണത്തിനുള്ള പാസ് വാങ്ങി ഇതര സംസ്ഥാന മണലും ഭാരതപ്പുഴയിലെ മണലും കൂട്ടി കലര്‍ത്തിയാണ് മണല്‍ക്കടത്ത് നടക്കുന്നത്. സംസ്ഥാനത്ത് മണല്‍ വിതരണം ഓണ്‍ലൈന്‍ പാസ് മുഖേനയായതിനാല്‍ ആര്‍ക്കും പുഴ മണല്‍ ഗോഡൗണുകളില്‍ ശേഖരിക്കാന്‍ കഴിയില്ല. അതിനാലാണ് പേപ്പര്‍ പാസ് ഉപയോഗിച്ച് കര്‍ണാടകയില്‍നിന്ന് മറ്റും പേരിന് അഞ്ചോ, പത്തോ ലോഡ് മണല്‍ കൊണ്ടുവന്ന് ഭാരതപ്പുഴയിലെ മണലും ചേര്‍ത്ത്വില്‍പന നടത്തുന്നത്. നേരത്തേ പടിഞ്ഞാറെക്കരയില്‍ ഇത്തരത്തില്‍ വില്‍പന നടത്തിയിരുന്ന നിരവധി കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, പൊലീസ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് മണല്‍ ഗോഡൗണുകള്‍ അടച്ചുപൂട്ടുകയായിരുന്നു. ഇപ്പോള്‍ തീരദേശത്ത് വീണ്ടും അന്തര്‍സംസ്ഥാന പാസിന്‍റ പേരില്‍ അനധികൃത മണല്‍ക്കടത്ത് തുടരുകയാണ്. ഇതിനെതിരെ ശക്തമായ നടപടി വേണമെന്നാണ് പൊതുജനാവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.