പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തില്‍ വ്യാഴാഴ്ച വൈകീട്ട് ഉണ്ടായ വേനല്‍ മഴയിലും കാറ്റിലും കുലച്ച് തുടങ്ങിയ വാഴകള്‍ നശിച്ചു. അമരമ്പലം സൗത്തില്‍ കൂരാട് വരമ്പന്‍ കല്ല് കരുവാടന്‍ കബീര്‍, മേലെ കൂറ്റമ്പാറ എച്ചിക്കാടന്‍ ബാലകൃഷ്ണന്‍ എന്നിവരുടെ വാഴകളാണ് നശിച്ചത്. അമരമ്പലം സൗത് പുഴയോട് ചേര്‍ന്ന കബീറിന്‍െറ പത്തേക്കര്‍ വരുന്ന സ്ഥലത്തെ 4000 ത്തിലധികം വാഴകളാണ് കാറ്റില്‍ നശിച്ചത്. പാട്ടക്കൃഷിയായി 8000 വാഴകളാണ് ഇവിടെ കൃഷി ചെയ്തിരുന്നത്. ബാങ്ക് വായ്പയെടുത്ത് നടത്തിയ വാഴകൃഷിയുടെ വിളവെടുക്കാനടുത്ത സമയത്താണ് അപ്രതീക്ഷിതമായ കൃഷി നാശമുണ്ടായത്. കഴിഞ്ഞ തവണ വാഴക്കുലക്ക് 14 രൂപ മുതല്‍ 18 രൂപ വരെയായിരുന്നു വില. ഇത്തവണ 35 രൂപ വരെ വിലയുള്ളപ്പോള്‍ കൃഷി നാശമുണ്ടായത് കബീറിനെ പ്രതിസന്ധിയിലാക്കി. സ്ഥിരമായി പാട്ടത്തിനെടുത്ത് വാഴക്കൃഷി നടത്തുന്ന ബാലകൃഷ്ണന്‍െറ 200 വാഴകളാണ് കാറ്റില്‍ വീണുനശിച്ചത്. അമരമ്പലം കൃഷി അസിസ്റ്റന്‍റ് പി.വി. സതീശന്‍ സ്ഥലം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.