താനൂര്‍: താനൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 150 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആല്‍ബസാറില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി. അബ്ദുറഹ്മാനെ ആക്രമിച്ചതിന് നൂറിലധികം പേര്‍ക്കെതിരെയും പൊലീസിനെ ആക്രമിച്ചതിന് 20 പേര്‍ക്കെതിരെയുമാണ് കേസെടുത്തതെന്ന് താനൂര്‍ സി.ഐ ബിജോയ് അറിയിച്ചു. മുസ്ലിംലീഗ് നേതാവും മുനിസിപ്പല്‍ കൗണ്‍സിലറുമായ എം.പി. അഷ്റഫിന്‍െറ വീട് ആക്രമിച്ചതിലും, വീട്ടില്‍ കയറി മോഷണം നടത്തിയെന്ന പരാതിയിലും രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സ്ഥാനാര്‍ഥി വി. അബ്ദുറഹ്മാനെ ആക്രമിച്ച സംഭവത്തിലും കാറുകള്‍ തകര്‍ത്തതിലും രണ്ട് കേസുകളെടുത്തു. എം.പി. അഷ്റഫിന്‍െറ വീട് ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ളെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ഒരു സംഘമാളുകള്‍ അഷ്റഫിന്‍െറ വീട്ടിലേക്ക് അതിക്രമിച്ച് കയറി ആക്രമണം അഴിച്ചുവിടുകയായിരുന്നെന്നാണ് പരാതി. വീടിന്‍െറ ജനല്‍ചില്ലുകള്‍ എറിഞ്ഞുതകര്‍ത്ത നിലയിലാണ്. ഫര്‍ണിച്ചറുള്‍പ്പെടെ തകര്‍ക്കുകയും സാധനങ്ങള്‍ വാരിവലിച്ചിട്ട് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സി.പി.എം പ്രവര്‍ത്തക ബീരാങ്കാന്‍െറ പുരക്കല്‍ ബീയാത്തുട്ടിയുടെ വീട് ആക്രമിച്ച സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സി.പി.എം പ്രവര്‍ത്തകരായ വെളിക്കാന്‍െറ പുരക്കല്‍ സൈനമോള്‍, തെക്കരകത്തകത്ത് മുഹമ്മദ് ബാവ, പുത്തന്‍വീട്ടില്‍ ഇബ്രാഹിംകുട്ടി, സി.പി. ഹംസക്കോയ എന്നിവരുടെ വീടിന്‍െറ ചില്ലുകള്‍ അടിച്ചുതകര്‍ത്തതായും, ബൈക്കുകള്‍ തകര്‍ത്തതായും പരാതിയുണ്ട്. ഫക്കീര്‍ പള്ളി ഭാഗത്തെ രണ്ട് ക്ളബുകള്‍ തകര്‍ത്തതായും സി.പി.എം പ്രവര്‍ത്തകര്‍ പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. താനൂരിന്‍െറ വിവിധ ഭാഗങ്ങളില്‍ പൊലീസ് പട്രോളിങ് തുടരുകയാണ്. സംഘര്‍ഷം ഉണ്ടായേക്കാവുന്ന സാഹചര്യം നിലവിലുണ്ടെന്നാണ് പൊലീസ് നിഗമനം. ജില്ലാ പൊലീസ് മേധാവി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു. പൊന്നാനി സി.ഐ രാധാകൃഷ്ണപിള്ള, താനൂര്‍ സി.ഐ ബിജോയ് എന്നിവരുടെ നേതൃത്വത്തിലാണ് പട്രോളിങ്. പൊലീസിന്‍െറ പിക്കറ്റ് പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. ഫാറൂഖ് പള്ളി, ഫക്കീര്‍പള്ളി, ആല്‍ബസാര്‍, മൊയ്തീന്‍ പള്ളി ഭാഗങ്ങളിലാണ് പൊലീസ് ക്യാമ്പ് ചെയ്യുന്നത്. ചൊവ്വാഴ്ച വൈകീട്ടാണ് താനൂര്‍ ആല്‍ബസാറിലും ചാപ്പപ്പടിയിലും സംഘര്‍ഷം ഉണ്ടായത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി. അബ്ദുറഹ്മാന് പരിക്കേറ്റിരുന്നു. സംഘര്‍ഷം ഒഴിവാക്കാന്‍ എല്ലാ കരുതല്‍ നടപടികളും സ്വീകരിച്ചതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.