പൊന്നാനി: തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതോടെ മാരകരോഗങ്ങള്‍ക്ക് അടിമപ്പെട്ടവരുടേതുള്‍പ്പെടെയുള്ള പെന്‍ഷന്‍ അപേക്ഷകള്‍ താലൂക്ക് ഓഫിസില്‍ കെട്ടിക്കിടക്കുന്നു. കാന്‍സര്‍, ടി.ബി തുടങ്ങിയ രോഗം ബാധിച്ചവര്‍ക്കുള്ള ധനസഹായത്തിനുള്ള അപേക്ഷകളാണ് തെരഞ്ഞെടുപ്പ് വിജ്ഞാനപത്തെ തുടര്‍ന്ന് തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത്. താലൂക്കിലെ 11 വില്ളേജുകളിലായി 90ഓളം പുതിയ അപേക്ഷകളാണുള്ളത്. ഇതില്‍ എഴുപതിലധികം അപേക്ഷകള്‍ കാന്‍സര്‍രോഗം ബാധിച്ചവരുടേതാണ്. ചികിത്സക്ക് ഭാരിച്ച ചെലവ് വരുന്നതിനാല്‍ സര്‍ക്കാര്‍ ധനസഹായം ഇവര്‍ക്ക് ഏറെ ആശ്വാസമാകും. കാന്‍സര്‍ രോഗികള്‍ക്ക് മാസം 1000 രൂപയാണ് പെന്‍ഷന്‍. ടി.ബി രോഗികള്‍ക്ക് ആറുമാസം 1000 രൂപയാണ് പെന്‍ഷനായി ലഭിക്കുക. പുതിയ അപേക്ഷകളൊന്നും പരിഗണിക്കേണ്ടതില്ളെന്ന തെരഞ്ഞെടുപ്പ് കമീഷന്‍െറ തീരുമാനമാണ് ഇവര്‍ക്ക് വിനയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.