വീടുകൾക്കുനേരെ വിസർജ്യമെറിയുന്നു; ജനങ്ങൾ ആശങ്കയിൽ

കക്കോടി: രാത്രിയിൽ വീടുകൾക്കുനേരെ വിസർജ്യം എറിയുന്നതുമൂലം ജനങ്ങൾ ആശങ്കയിൽ. കക്കോടി എരക്കുളം ഭാഗത്തെ വീടുകൾക്കു നേരെയാണ് മനുഷ്യവിസർജ്യം എറിയുന്നതും വീടുകൾക്ക് മുന്നിൽ വിസർജിക്കുന്നതും. കഴിഞ്ഞദിവസം രാത്രിയിൽ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ പുന്നോളി കുട്ടികൃഷ്ണൻ നായരുടെ വീടിെൻറ ജനൽ ചില്ലുകൾ എറിഞ്ഞുടച്ചു. പുന്നോളി സുരേഷിെൻറ വീടിനുനേരെയും ആക്രമണമുണ്ടായി. സമീപത്തെ അനിൽകുമാറിെൻറ വീടിനകത്ത് ജനലിനു സമീപം സൂക്ഷിച്ച ലാപ്ടോപ് കേടുവരുത്തി. തന്നെ പിടികൂടാൻ കഴിയില്ലെന്ന പോസ്റ്ററും ഒരു വീട്ടിൽ പതിച്ചിരുന്നു. ഒാണത്തലേന്ന് പുന്നോളി നാസറിെൻറ വീട്ടിലേക്ക് കുപ്പികൾ വലിച്ചെറിയുകയും ചെയ്തു. സമീപത്തെ വീട്ടിലെ കുടിവെള്ളത്തിൽ മലംകലക്കിയതും ജനങ്ങളിൽ ഭീതി പരത്തിയിരിക്കുകയാണ്. വീടുകൾക്കുനേരെ ഭീഷണിയുയർന്നതിനെ തുടർന്ന് ചിലർ ചേവായൂർ പൊലീസിൽ പരാതി നൽകി. തുടർന്ന്, ചേവായൂർ പൊലീസ് നിരപരാധിയെ വീട്ടിൽനിന്ന് പിടിച്ചുകൊണ്ടുപോയത് വിവാദമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.