കോഴിക്കോട്: ഐക്യരാഷ്ട്ര സഭയുടെ കുട്ടികളുടെ അവകാശ രേഖയുടെ പശ്ചാത്തലത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന സമഗ്ര ശിശുവികസന പദ്ധതിയായ 'ബാലസൗഹൃദ തദ്ദേശ ഭരണം' പദ്ധതി ജില്ലയിൽ നടപ്പിലാക്കുന്നതിന് ജില്ല ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. സംസ്ഥാന സർക്കാറിെൻറയും യുനിസെഫിെൻറയും കിലയുടെയും നേതൃത്വത്തിലാണ് തദ്ദേശഭരണ സ്ഥാപനങ്ങൾ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിൽ തൂണേരി, കുറ്റ്യാടി, ചോറോട്, കോട്ടൂർ, കുന്ദമംഗലം, ബാലുശ്ശേരി, താമരശ്ശേരി, ഉണ്ണികുളം, ചെങ്ങോട്ടുകാവ്, കടലുണ്ടി എന്നീ 10 ഗ്രാമപഞ്ചായത്തുകളിലും കൊയിലാണ്ടി നഗരസഭയിലുമാണ് പ്രാരംഭ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. ഇതിെൻറ പരിശീലനം കിലയിൽ നടന്നുവരുന്നു. സമഗ്രവികസന പരിപാടിയിൽ അതിജീവനം, വികസനം, സംരക്ഷണം, പങ്കാളിത്തം എന്നിവയാണ് ഉൾക്കൊള്ളുന്നത്. ഗർഭാവസ്ഥയിലുള്ള കുഞ്ഞുങ്ങൾ മുതൽ 18 വയസ്സുവരെയുള്ളവരെയാണ് കുട്ടികൾ എന്ന േശ്രണിയിൽ കണക്കാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.