സായൂജ്

പോക്സോ കേസിലെ പ്രതിക്ക് ഒമ്പത് വർഷം കഠിന തടവും പിഴയും

നാദാപുരം: സ്കൂളിൽ പോവുകയായിരുന്ന വിദ്യാർഥിനിയെ ശല്യം ചെയ്ത് അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് ഒമ്പതു വർഷം കഠിനതടവും 17,000 രൂപ പിഴയും നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതി ശിക്ഷ വിധിച്ചു. കേസിലെ പ്രതിയായ പേരാമ്പ്ര തണ്ടോറപാറ സ്വദേശി എഴുത്തച്ഛൻ കണ്ടി സായൂജിനെയാണ് (29) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി കെ. നൗഷാദ് അലി ശിക്ഷിച്ചത്.

പത്താം ക്ലാസ് വിദ്യാർഥിനിയായ അതിജീവിത രാവിലെ ട്യൂഷൻ ക്ലാസിലേക്ക് പോകാൻ ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുന്നതിനിടെ ബൈക്കിൽ വന്ന പ്രതി സഹായം വാഗ്‌ദാനം ചെയ്ത് ബൈക്കിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. 2024 ഫെബ്രുവരി പത്താം തീയതി പേരാമ്പ്ര ലാസ്റ്റ് കല്ലോട് ബസ് സ്റ്റോപ്പിനടുത്ത് നിൽക്കുന്ന അവസരത്തിലാണ് പ്രതി ബൈക്കിൽ കയറ്റി കൊണ്ടുപോയി ഉപദ്രവിച്ചത്.

തുടർന്ന് സ്കൂൾ കൗൺസിലറെ വിവരം അറിയിച്ച് പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. പേരാമ്പ്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാർ, എൻ.പി. സുജില എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 10 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. 

Tags:    
News Summary - Accused in POCSO case gets nine years rigorous imprisonment and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.