കക്കോടി: രാത്രിയെത്തി നാട്ടുകാരുടെ കൃഷി നശിപ്പിക്കുന്ന മുള്ളൻപന്നിയെ വനംവകുപ്പ് പിടികൂടി. ചേളന്നൂർ അമ്പലത്തുകുളങ്ങര കണിയൻമരിണ്ടിയിൽ പത്മിനിയുടെ വീട്ടിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഞായറാഴ്ച അർധരാത്രി മുള്ളൻപന്നി കുടുങ്ങിയത്. കപ്പ, തെങ്ങിൻതൈ, ചേന, ചേമ്പ് ഉൾപ്പെടെയുള്ളവ നിരന്തരമായി നശിപ്പിക്കുന്നുവെന്ന പരാതി നിലനിൽക്കെയാണ് പന്നി കുടുങ്ങിയത്. മൂന്നു വയസ്സും എട്ടു കിലോയോളം തൂക്കവും വരുന്ന മുള്ളൻപന്നിയെ താമരശ്ശേരിയിലേക്ക് കൊണ്ടുപോയി. ഇതിനെ വനത്തിനുള്ളിൽ തുറന്നുവിടുമെന്ന് താമരശ്ശേരി ബീറ്റ് ഫോറസ്റ്റ് ഒാഫിസർ വി.പി. പ്രസാദും ബെന്നിയും പറഞ്ഞു. ഇതേ സ്ഥലത്ത് മറ്റൊരു കൂടുകൂടി സ്ഥാപിച്ചിട്ടുണ്ട്. കക്കോടി, തലക്കുളത്തൂർ, ചേളന്നൂർ ഉൾപ്പെടുന്ന മേഖലയിൽ വ്യാപകമായി മുള്ളൻപന്നി കൃഷി നശിപ്പിക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. .................... ku6
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.