കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര, തൊട്ടില്‍പാലം, മുക്കം സബ് ട്രഷറികളുടെ പ്രവര്‍ത്തനം ഇപ്പോഴും ഭാഗികം. ആവശ്യമായ പണം ബാങ്കുകള്‍ കൈമാറാത്തതാണ് പ്രതിസന്ധിയാകുന്നത്. മുക്കം സബ് ട്രഷറി 40 ലക്ഷം ആവശ്യപ്പെട്ടിട്ട് പത്തുലക്ഷവും തൊട്ടില്‍പ്പാലത്ത് 20 ലക്ഷം ആവശ്യപ്പെട്ടിട്ട് എട്ടുലക്ഷവും പേരാമ്പ്രയില്‍ 1.15 കോടി ആവശ്യപ്പെട്ടിട്ട് 15,20,000 രൂപയും മാത്രമാണ് എത്തിയത്. കഴിഞ്ഞ ദിവസങ്ങളിലും ഈ മൂന്നിടങ്ങളിലായിരുന്നു പണം കുറവ് ലഭിച്ചത്. കോര്‍ ബാങ്കിങ് സംവിധാനം ഉള്ളതിനാല്‍ മറ്റിടങ്ങളില്‍നിന്നായി ആളുകള്‍ക്ക് പെന്‍ഷനും മറ്റും ലഭിക്കുന്നുണ്ട്. അതേസമയം മറ്റിടങ്ങളില്‍ ആവശ്യമായതിനൊത്ത് തുക ലഭിച്ചു. ഇവിടങ്ങളില്‍ 24,000 രൂപവരെ വിതരണം നടന്നു. ഞായര്‍ അവധി കഴിഞ്ഞതിനാല്‍ തിങ്കളാഴ്ച മിക്ക ട്രഷറികളിലും കൂടുതല്‍ ആളുകള്‍ എത്തിയിരുന്നു. 2000 രൂപയുടെ നോട്ടുകളാണ് മിക്കയിടത്തുനിന്നും പതിവുപോലെ വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.